മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഗ്രീന്‍ട്രൈബ്യൂണലില്‍ ഹര്‍ജി നല്കി സിപിഐ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. പരിസ്ഥിതി ദുര്‍ബല മേഖല നിലനിര്‍ത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വനം, പരിസ്ഥിതി നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ പറയുന്നു. സംസ്ഥാന നിര്‍വാഹകസമിതിയംഗം പി പ്രസാദാണ് ഹര്‍ജി നല്‍കിയത്.
കയ്യേറ്റവും റവന്യൂരേഖകളിലെ അട്ടിമറിയും പ്രധാന പ്രശ്നമെന്നും ഹര്‍ജിയില്‍ പറയുന്നു. റവന്യൂ രേഖകള്‍ അട്ടിമറിക്കുന്നു. പ്രശ്ന പരിഹാരത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും സിപിഐ പറയുന്നു. കയ്യേറ്റക്കാര്‍ മൂന്നാറിനെ നശിപ്പിക്കുന്നു. കൊട്ടക്കമ്പൂരില്‍ കൂടുതല്‍ സ്ഥലം വനമാക്കുമെന്ന ഉറപ്പ് പാലിക്കണം. അതീവ പരിസ്ഥിതി ദുര്‍ബല മേഖല നില നിര്‍ത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, ഹർജിക്കെതിരെ രൂക്ഷ വിമർശവുമായി ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ രംഗത്തെത്തി. മൂന്നാർ എന്താണെന്ന് അറിയാത്തവരാണ് ഹർജിക്ക് പിന്നിൽ. കുടിയേറ്റക്കാർ ഒഴിഞ്ഞ് പോകണമെന്ന് പറയാൻ ഇവർക്ക് ധൈര്യമുണ്ടോയെന്ന് എം.എൽ.എ ചോദിച്ചു.
Discussion about this post