ജാതി സ്പര്ദ്ധയുണ്ടാക്കുന്നതിനായി ഹിന്ദു സംഘടന നേതാവിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് വഴി പ്രചരിപ്പിച്ച പോസ്റ്ററിന്റെ സ്ക്രീന്‍ ഷോര്‍ട്ട് സഹിതം ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റ് ഒറിജിനല്‍ അല്ല എന്ന് നേരത്തെ തന്നെ വ്യക്തമായിട്ടും രാജ്യത്ത് ജാതിയത ശക്തമാണ് എന്ന് പ്രചരിപ്പിക്കാന്‍ ധനമന്ത്രി ഉപയോഗിച്ചുവെന്നാണ് ആക്ഷേപം.
അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകര്‍മ്മമാണത്രേ. ദുര്‍ഗാ വാഹിനി എന്ന ആര്‍എസ്എസ് വനിതാ സംഘടനയുടെ അംഗമായ സഞ്ജീവനി മിശ്ര ഫേസ് ബുക്കില്‍ കുറിച്ച വരികളാണ്. വിമര്‍ശനവും പ്രതിഷേധവും രൂക്ഷമായപ്പോള്‍ അവര്‍ പോസ്റ്റു പിന്‍വലിച്ചു.
സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകള്‍ എത്രമാത്രം അപകടകാരികളായാണ് മാറുന്നത്. പരസ്യമായി ഇത്തരം ആക്രോശങ്ങള്‍ മുഴക്കാന്‍ ഒരു നിയമവും നീതിവ്യവസ്ഥയും അവര്‍ക്കു പ്രതിബന്ധമല്ല. തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നത്.-എന്നിങ്ങനെയാണ് ദുര്‍ഗ്ഗാവാഹിനി പ്രവര്‍ത്തകയായ സഞ്ജീവനി മിശ്രയുടെ പേരിലുള്ള ഫേക്ക് ഫേസ്ബുക്ക് പേജിലെ സ്ക്രീന്‍ ഷോര്‍ട്ട് സഹിതം ഡോ തോമസ് ഐസക് ഇ്ട്ട പോസ്റ്റില്‍ ആരോപിക്കുന്നത്.
എന്നാല്‍ വളരെ പ്രത്യക്ഷമായ തോതില്‍ തന്നെ ജാതിയതയും രാഷ്ട്രീയവും പറയുന്നതാണ് തോമസ് ഐസക് പ്രചരിപ്പിച്ച വ്യാജഫേസ്ബുക്ക് പേജിലുള്ളത്.
ഫെബ്രുവരി ഏഴിന് തുടങ്ങിയ വിദ്വേഷ പ്രചരണത്തിന് ആയി മാത്രം ഉപയോഗിക്കുന്ന, ഇതുവരെ 20 ഓളം പോസ്റ്റുകള്‍( അതും മോശം നിലവാരത്തിലുള്ളവ) മാത്രമുള്ള ഫേസ്ബുക്ക് പേജ് വ്യാജമാണെന്ന് ഒന്ന് പരിശോധിച്ചാല്‍ തന്നെ എളുപ്പത്തില്‍ മനസിലാകും. കൊച്ചു കുട്ടികള്‍ക്ക് പോലും വ്യാജ പ്രൊഫൈലാണെന്ന് മനസ്സിലാക്കുന്ന ഐഡിയിലെ ജാതി വിദ്വേഷം പരത്തുന്ന പോസ്റ്റ് മലയാളത്തില്‍ തര്‍ജ്ജമ ചെയ്ത് തോമസ് ഐസക് നടത്തിയ പ്രചരണം ദുരുദ്ദേശപരമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദുര്വാഹിനി ശിബിരത്തിന് പോയ ഫോട്ടോ വച്ചുള്ള പ്രൊഫൈല്‍ ആയതിനാല്‍ അത് ഒറിജിനല്‍ തന്നെ എന്ന് കരുതി പോസ്റ്റിട്ട ധനമന്ത്രിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്.
ജാതി വാദം മറയാക്കി ഇപ്പോള്‍ നടക്കുന്ന പ്രചരണങ്ങള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആര്‍എസ്എസിനെ പ്രതിരോധിക്കാനാണെന്നാണ് വിമര്‍ശനം. കാസര്‍ഗോഡ് ആര്‍എസ്എസുകാര്‍ കൃസ്ത്യന്‍ പള്ളി ആക്രമിച്ചുവെന്ന വ്യാജ വാര്‍ത്ത നല്കി ദേശാഭിമാനി, കൈരളി, മീഡിയ വണ്‍ ചാനലുകള്‍ക്കെതിരെ ബിജെപി കേസ് കൊടുത്ത സംഭവവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
തോമസ് ഐസക് ഷെയര്‍ ചെയ്തത് വ്യാജ പ്രൊഫൈലിലെ പോസ്റ്റ് ആണെന്ന് വ്യക്തമാക്കി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
”അഞ്ചു ശൂദ്രന്മാരെ കൊല്ലുന്നത് ഒരു അശ്വമേധയാഗത്തിനു തുല്യമായ പുണ്യകർമ്മമാണത്രേ. ദുർഗാ വാഹിനി എന്ന ആർഎസ്എസ് വനിതാ സംഘടനയുടെ അംഗമായ സഞ്ജീവനി മിശ്ര ഫേസ് ബുക്കിൽ കുറിച്ച വരികളാണ്. വിമർശനവും പ്രതിഷേധവും രൂക്ഷമായപ്പോൾ അവർ പോസ്റ്റു പിൻവലിച്ചു.
സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ വിഷബാധയേറ്റ തലച്ചോറുകൾ എത്രമാത്രം അപകടകാരികളായാണ് മാറുന്നത്. പരസ്യമായി ഇത്തരം ആക്രോശങ്ങൾ മുഴക്കാൻ ഒരു നിയമവും നീതിവ്യവസ്ഥയും അവർക്കു പ്രതിബന്ധമല്ല. തികച്ചും സ്വാഭാവികമായാണ് ജാതിവെറിയും വിദ്വേഷവും പുലമ്പുന്നത്.
ഇവരുടെ ഫേസ് ബുക്ക് പേജിലെ മറ്റൊരു ചർച്ച ശ്രദ്ധയിൽപ്പെടുത്താം. ബുദ്ധന്റെയും അംബേദ്കറുടെയും ചിത്രങ്ങളിൽ വിളക്കു വെയ്ക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം ഷെയർ ചെയ്ത് അവർ ചോദിച്ചത് ഇങ്ങനെയാണ് – इस शुद्र लड़की को आप लोग दिखिए ये अपने भीम को बुद्ध से बड़ा बना रही है।.
ബുദ്ധന്റെ ചിത്രത്തിനേക്കാൾ വലുതായിപ്പോയി അംബേദ്കറുടെ ചിത്രം. അതാണ് അപരാധം. അതിനാണ് ചിത്രത്തിലെ പെൺകുട്ടിയെ ശുദ്രയെന്ന് അധിക്ഷേപിക്കുന്നത്. ഇത്തരത്തിലുള്ള അഞ്ചുപേരെ കൊന്നാൽ ഒരശ്വമേധം നടത്തുന്നതിന്റെ പുണ്യം കിട്ടുമെന്നാണ് ആർഎസ്എസുകാരി പ്രചരിപ്പിക്കുന്നത്.
സംഘപരിവാർ പ്രത്യയശാസ്ത്രത്തിന് അടിമപ്പെട്ടവരുടെ ജാതിവെറി എത്രമേൽ ഹിംസാത്മകമാണെന്ന് ഓരോ ദിവസവും പ്രകടമാവുകയാണ്. സഞ്ജീവനി മിശ്രയെപ്പോലുള്ളവരുടെ ഈ സവർണ ബോധമാണ് ഇക്കഴിഞ്ഞ ദിവസം ദളിത് പ്രക്ഷോഭത്തിനു നേരെ തോക്കേന്തിയതും നിറയൊഴിച്ചതും ദളിതരെ കൊന്നതും.
നമ്പൂതിരി മുതൽ നായാടി വരെയുള്ളവരെ കാവി പതാകയ്ക്കു കീഴിൽ ഒരുമിപ്പിക്കാൻ നടക്കുന്നവർ കണ്ണടയ്ക്കുന്നത് സഞ്ജീവനി മിശ്രയെപ്പോലുള്ള യാഥാർത്ഥ്യത്തിനെതിരെയാണ്”
പ്രൊഫൈല്‍ വ്യാജമെന്ന് വാദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്-
https://www.facebook.com/kaaliyambi/posts/1604449396341335
Discussion about this post