ഒറീസയില്‍ നടന്ന ഏറ്റുമട്ടലില്‍ ഏഴ് മാവോയിസ്റ്റ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കന്ധമാല്‍, ബൊളാന്ഗീര് എന്നീ ജില്ലകളില്‍ ആണ് ഏറ്റുമുട്ടല്‍ നടന്നത്. ഡി.ജി.പി. ആര്.പി ശര്‍മ്മ ‘ചുവന്ന അക്ഷരം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് .
ബാദല്‍, സഞ്ജീബ എന്നീ മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കള്‍ ഉള്‍പ്പെടെ കണ്ഡമാല്‍-കാലാഹണ്ടി-ബൌധ്-നയാഗഡ്, ബൊളാന്ഗീര്-ബര്‍ഗാര്‍-മഹാസമുന്ദ് ഡിവിഷനുകളിലെ മാവോയിസ്റ്റ് കമ്മിറ്റി അംഗങ്ങള്‍ ആണ് കൊല്ലപ്പെട്ടത് . കൊല്ലപ്പെട്ട രണ്ടുമാവോ നേതാക്കള്‍ക്കും തലയ്ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കണ്ഡമാല്‍ ജില്ലയിലെ സുധുരുക്കംപട്ടയിലെ ഗോദങ്കി ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്കിടെയാണ് എസ്.പി. പ്രതേദ് സിംഗിന്റെ നേതൃത്വത്തില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തിയത്.കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു .ആക്രണണത്തിന് ശേഷം രാത്രി നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തു. അടുത്ത ദിവസം രാവിലെ ഒരു മൃതദേഹം കൂടി കണ്ടെത്തി. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.
ഇവരില്‍ നിന്ന് എകെ -47, രണ്ട് ഇന്സ്വാസ് റൈഫിള്‍സ് ഉള്‍പ്പെടെ അഞ്ച് തോക്കുകള്‍ പിടിച്ചെടുത്തു.പടിഞ്ഞാറന്‍ ഒറീസയിലെ ബൊളാന്ഗീര് ജില്ലയില്‍ ശനിയാഴ്ച രാത്രി ബെല്‍പാഡ ബ്ലോക്കിന് സമീപമുള്ള ദുദുക്കമല് ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ആണ് സഞ്ജീവും രാകേഷും വെടിയേറ്റ് മരിച്ചത്. ഒഡീഷ പോലീസിന്റെ ചരിത്രത്തിലെ ഒരു ചുവന്ന അക്ഷരം, എന്നാണ് ‘ഒറിസ ഡി.ജി.പി ആര്.പി ശര്‍മ സംഭവത്തിന് ശേഷം ട്വീറ്റ് ചെയ്തത്. 2004 മുതല്‍ പ്രദേശത്തു സജീവമായിരുന്ന ബാദലിന്റെ മരണം മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് ഏറ്റവും വലിയ തിരിച്ചടിയാണെന്ന് കണ്ഡമാല്‍ എസ്.പി. പ്രതേദ് സിംഗ് പറഞ്ഞു. ഒറീസയില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് നേതാക്കളുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നുണ്ട്.
Discussion about this post