കൊച്ചി: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്ക്കാര്് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. താല്പര്യമുള്ളവരില് നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം വാങ്ങുന്നതില്‍ തടസ്സമില്ലെന്നും വിസമ്മതപത്രം ജിവനക്കാരുടെ വ്യക്തി അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആത്മാഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് ആയിരം തവണ മരിക്കുന്നതെന്ന ഉദ്ധരണിയും ഹൈക്കോടതി പരാമര്‍ശിച്ചു.
വിസമ്മത പത്രം നല്‍കണം ഉത്തരവിലെ പത്താം നിബന്ധന സ്റ്റേ ചെയ്ത് ഹൈകോടതി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ഇത് സംബസിച്ച ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കണമെന്നും നിര്‍ദേശം നല്കി. നിര്‍ബന്ധിത പിരിവ് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുന്നതില്‍ വ്യക്തികളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ചിലതുണ്ടെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. വ്യക്തികളുടെ ആത്മാഭിമാനം കൂടി പരിഗണിക്കണം. സര്‍ക്കാര്‍ നടപടികളില്‍ നിര്‍ബന്ധ ബുദ്ധിയുണ്ടെന്നാണ് വ്യക്തമാകുന്നത്. ജീവനക്കാരുടെ സാമ്പത്തീക പരാധീനത കൂടി കണക്കിലെടുക്കണം. ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് പറയുന്നത് നിര്‍ബന്ധിത പിരിവാണെന്നും നിശ്ചിത തുക നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നത് ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എന്താണ് ജീവനാകാര് കൊടുക്കാന്‍ ഉദ്ദേശിക്കുന്നത് അവര്‍ അത് കൊടുക്കട്ടെ അത് ഒരു നിശ്ചിത തുക ആവണം എന്ന് പറയുമ്പോള്‍ ആണ് തെറ്റെന്നും കോടതി ചൂണ്ടിക്കാട്ടി.
വിസമ്മത പത്രം നല്‍കിയില്ല എന്നതിന് അര്‍ഥം അവര്‍ പണം നല്കാന് തയാറെന്ന എജിയുടെ വാദത്തെയും കോടതി എതിര്‍ത്തു. കാര്‍ഗില്‍ യുദ്ധ സമയത്തു സമാനമായ ഒരു ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയിരുന്നു എന്ന് എജി ചൂണ്ടിക്കാട്ടിയതും കോടതി തള്ളി. ഇപ്പോഴത്തെ വിഷയവുമായി ഇതിനെ ബന്ധപ്പെടുത്തുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.
സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ പല വിധത്തില്‍ ഉള്ള ഭീഷണികള്‍ വരുന്നു എന്നും ഒരു നിര്‍ബന്ധവും ഇല്ലാതെ പണം നല്കാന് ജീവനക്കാരെ അനുവദിക്കണം എന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ച് നിര്‍ബന്ധിത പിരിവാണെന്ന് ചൂണ്ടികാട്ടി കേരള എന്‍ജിഒ സംഘം നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് C. T. രവികുമാര്‍, km ബാബു എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
Discussion about this post