നാഗ്പൂർ : ശബരിമല വിഷയത്തിൽ നയം വ്യക്തമാക്കി ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത്. നാഗ്പൂരിൽ വിജയദശമിയോട് അനുബന്ധിച്ച് സ്വയംസേവകർക്ക് നൽകിയ സന്ദേശത്തിലാണ് മോഹൻ ഭാഗവത് ശബരിമല വിഷയം പരാമർശിച്ചത്.
ശബരിമലയിലേത് കാലങ്ങൾ പഴക്കമുള്ള അനുഷ്ഠാനമാണ് . കോടിക്കണക്കിന് വിശ്വാസികൾ അനുവർത്തിച്ചു വന്ന ആചാരമാണതെന്ന് കണക്കിലെടുക്കാതെ വിധി അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്.സമാധാനവും സഹവർത്തിത്വവും കൊണ്ടുവരുന്നതിനു പകരം കോടതി വിധിയിലൂടെ ഉണ്ടായത് അസ്വസ്ഥതകളും വേർതിരിവുകളുമാണ്.
ശബരിമല ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾക്ക് പിന്നിൽ വളരെ നാളുകളായി പിന്തുടർന്ന് പോരുന്ന ആചാര അനുഷ്ഠാന ചരിത്രം ഉണ്ട്. അതു കണക്കിൽ എടുക്കാതെ , ഹിന്ദു വിശ്വാസി സമൂഹം ആയ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരുടെ ഇച്ഛ എന്താണോ അത് പരിഗണിക്കാതെ ആണ് ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്.
ശബരിമലയിലെ പരമ്പരാഗതം ആയി പിന്തുടർന്നു പോരുന്ന ആചാര അനുഷ്ടാനങ്ങൾ പാലിക്കാനും അനുഷ്ഠിക്കാനും അനുവർത്തിക്കാനും ഞങ്ങൾ തയ്യാറാണ് എന്നു പറയുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെയും വിശ്വാസം കണക്കിലെടുത്തിട്ടില്ല.
ക്ഷേത്രങ്ങളിലെ ആചാരങ്ങൾ കാലത്തിനു അനുസരിച്ചു പരിഷ്കരിക്കണം എങ്കിൽ അത് ആചാര്യ സദസ്സിനോടും വിശ്വാസി സമൂഹത്തിനോടും ചർച്ച ചെയ്തു കൊണ്ടാവണം, അല്ലാതെ ബലം പ്രയോഗിച്ചല്ല ക്ഷേത്ര അനുഷ്ഠാനങ്ങളിൽ മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം വിജയദശമി സന്ദേശത്തിൽ പറഞ്ഞു..
Discussion about this post