ജനാബ് എ ആലി നരേന്ദ്ര മോദി, വസീർ എ ആലം അരുൺ ജെയ്റ്റ്ലി…
പാക്കിസ്ഥാനോട് നിങ്ങൾ പറഞ്ഞ വാക്കുകൾ ഞാൻ ശ്രദ്ധാപൂർവം കേട്ടു. പ്രധാനമായും “പുൽവാമയിലെ ചോരക്കളിക്ക് വലിയ വില നൽകേണ്ടി വരും…” എന്ന പ്രഖ്യാപനം!
എനിക്ക് കഷ്ടംതോന്നി. കാഫ്റ്ങ്ങളോട് തോന്നാൻ പാടില്ല. അല്ലാഹ് പൊറുക്കട്ടെ!
കാശ്യപദേശത്തിന്റെ ദുദ്ധാകുൽ എന്ന പാൽക്കുളങ്ങര – ഇന്നത്തെ പുൽവാമ – ഒരു ശോണിതനദിയായത് ഞങ്ങളുടെ വിജയം! അതിന്റെ വില നൽകാൻ സന്തോഷമേയുള്ളൂ.. എത്ര തരണം എന്നു ചോദിക്കുന്നതിനുമുമ്പ് ഇതുവരെ തന്നതിന്റെ ഒരു കമ്മതിക്കണക്ക് ഞാൻ പറയാം
നിങ്ങളുടെ മണിശങ്കർ അയ്യർ ഇവിടെ വന്ന് നിങ്ങളെ പുറത്താക്കാൻ ഞങ്ങളുടെ സഹായം പരസ്യമായി ആവശ്യപ്പെട്ടതോർമ്മയുണ്ടോ? അത് ഞങ്ങളുടെ ഒരു വില കൊടുക്കലായിരുന്നു. വില എപ്പോഴും പണമായിട്ടല്ല നെല്ലായിട്ടും കൊടുക്കാം എന്ന് നിങ്ങളുടെ വികെഎൻ പറഞ്ഞത് നിങ്ങൾക്കിതുവരെ മനസ്സിലായില്ലേ?
മോദിജീ നിങ്ങളുടെ നാട്ടിൽ ഞങ്ങൾ നന്നായി നിക്ഷേപം നടത്തിയിട്ടുണ്ട്. പണമായി, പൊന്നായി, പെണ്ണായി, അവാർഡായി, സമ്മാനമായി, പുരസ്കാരമായി, പാട്ടായി, ക്രിക്കറ്റായി അങ്ങനെയായി ഇങ്ങനെയായി.. എല്ലാമൊന്നും കൃത്യമായി അറിയില്ല. അതൊക്കെ ഞങ്ങളുടെ ഐഎസ്ഐ കൈകാര്യം ചെയ്യുന്നു. അവരാണിതിന്റെ സുത്രധാരകർ.
അവരുടെ കയ്യിലെ ഇന്ത്യൻ കളിപ്പാവകളെ നിങ്ങൾ വിളിക്കുന്ന പേരാണ് ബുദ്ധിജീവികൾ.. മുതിർന്ന മാധ്യമപ്രവർത്തകർ.. എന്നൊക്കെ. ഞങ്ങളുടെ ആവശ്യം വരുമ്പോൾ ഇവർ മുതിർന്നവരല്ല എന്തിനും മുതിരുന്നവരായി മാറും!! ഇതിനെയാണ് ബൗദ്ധിക നിക്ഷേപം എന്നു പറയുന്നത്.
അനുകൂലമായ മനസ്സുണ്ടാക്കിയെടുത്താൽ ഒന്നും കൊടുക്കാതെ തന്നെ അടിമപ്പണിക്ക് ആളെക്കിട്ടും.
വലിയ വില കൊടുത്താണ് ഞങ്ങൾ ശേഖർഗുപ്ത, രാജ്ദീപ് സർദേസായ്, സിദ്ധാർത്ഥ് വരദരാജൻ, എൻ റാം തുടങ്ങിയവരെ തീറ്റിപ്പോറ്റുന്നത്. പക്ഷേ അതിലൂടെ ഷാനി, സിന്ധു, പ്രമോദ്, മുതൽ അഭിലാഷ് മോഹനൻ വരെ ഫ്രീ സർവീസ് തരുന്നു.
പാക്കിസ്ഥാൻ സിന്ദാബാദ് വിളിക്കുന്നതിൽ തെറ്റില്ല എന്ന് സീതാറാം യെച്ചൂരിയെക്കൊണ്ട് പറയിക്കാൻ ഞങ്ങൾ വലിയ വില കൊടുത്തു. പക്ഷേ അതിലൂടെ താഴെ ആനാവൂർ നാഗപ്പൻ വരെ ഞങ്ങൾക്ക് ഫ്രീ സർവീസ് തരാൻ തുടങ്ങി..
നയൻതാര സൈഗളിനെയും അരുന്ധതിയെയും വശത്താക്കാൻ ഞങ്ങൾ വലിയ വില കൊടുത്തു കാണും.. പക്ഷേ അതിലൂടെ സച്ചിദാനന്ദൻ മുതൽ സക്കറിയ വരെയുള്ളവരുടെ ഫ്രീ സർവീസ് ഞങ്ങൾ ഉറപ്പാക്കി.
നിക്ഷേപം ബുദ്ധിപൂർവകമായിരിക്കണ്ടേ ജനാബ്?
ഞങ്ങളുടെ ഈ നിക്ഷേപം മുതലും പലിശയും ലാഭവുമായി തിരിച്ചു കിട്ടുന്നത് നിങ്ങൾ കണ്ടില്ലേ? എന്തായിരുന്നു യാക്കൂബിനു കിട്ടിയ പിൻതുണ! നട്ടപ്പാതിരയ്ക്ക് നിങ്ങളുടെ സുപ്രീം കോടതി ഞങ്ങളുടെ ആളിനുവേണ്ടി ആദ്യമായി തുറന്നില്ലേ? വിലകൊടുത്തു തന്നെയാണ് ഞങ്ങൾ നിങ്ങളുടെ ഘടാഘടിയൻ വക്കീലൻമാരെ ആരാത്രിയിൽ അണിനിരത്തിയത്.
ഓർമ്മയില്ലേ ഞങ്ങളുടെ അഫ്സലിനായി നിങ്ങളുടെ കുട്ടികൾ തെരുവിലിറങ്ങിയത്? അതിനും വലിയ വില ഞങ്ങൾ കൊടുത്തിരുന്നു.
ഭാരതത്തെ കണ്ടം തുണ്ടമാക്കും എന്ന മുദ്രാവാക്യം വിളിപ്പിക്കാനും ഞങ്ങൾ വില കൊടുത്തു. എന്നാൽ അതേ ജെഎൻയുവിൽ അയ്യായിരം പേർ ദിഗന്തങ്ങൾ ഞെട്ടും വണ്ണം വന്ദേമാതരം മുഴക്കി. അത് ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യാതിരിക്കാനും ഞങ്ങൾ കൊടുത്തു വലിയ വില! പക്ഷേ അതിന് വലിയ പ്രയോജനവുമുണ്ടായി .
ഞങ്ങളുടെ പിണിയാളുകൾ നിങ്ങളുടെ നാട്ടിൽ നടത്തിയ ക്രൂരകൃത്യങ്ങൾ ഷാനിയും കൂട്ടരും ഭംഗിയായി മറച്ചുപിടിച്ചു. ദില്ലിയിൽ വില കൊടുത്തു – കേരളത്തിൽ ഫ്രീ!!
തീർന്നില്ല മിസ്റ്റർ പ്രൈം മിനിസ്റ്റർ.. അൽപദിവസങ്ങൾ പതുങ്ങിയിരുന്നിട്ട് ഞങ്ങൾ വില നൽകി വാങ്ങിയവർ ഞങ്ങൾക്കായി രംഗത്തുവരും.
അവർ അമൻ കി ആശാ എന്ന് പറഞ്ഞ് മെഴുകുതിരിയുമായി അതിർത്തിയിൽ വരും. നിങ്ങളുടെ ജവാൻമാരെ അപമാനിക്കും. നിങ്ങളെ പരിഹസിക്കും. ഞങ്ങളെ പ്രകീർത്തിക്കും. അതിൽ സിനിമാ നടീനടൻമാരുണ്ടാകും. രാഷ്ട്രീയക്കാർ കവികൾ സാഹിത്യാചാര്യൻമാർ നേതാക്കൻമാർ… ഒക്കെയുണ്ടാകും
നിങ്ങളെന്തു ചെയ്യും? യുദ്ധമോ?
സാധിക്കില്ല മിസ്റ്റർ! നിങ്ങൾ ആലോചിക്കുമ്മുമ്പ് ഞങ്ങൾ വിലയ്ക്കെടുത്ത ലുട്യേൻസ് നേതാക്കൾ യുഎന്നിന് നിവേദനം കൊടുക്കും – ഇന്ത്യയെ യുദ്ധത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ!! യുദ്ധത്തിന്റെ ഹൃദയശൂന്യതയെപ്പറ്റി അവർ സെമിനാറുകൾ നടത്തും. അവരുടെ വ്യഭിചാരശാലകൾ ചാരിത്രഘോഷണത്താൽ മുഖരിതമാകും!
ബുദ്ധന്റെയും ഗാന്ധിയുടെയും യേശുവിന്റെയും ചിത്രങ്ങളും വാക്യങ്ങളും കാണിച്ച് അവർ നിങ്ങളെയും നിങ്ങളുടെ ജനതയെയും വൈകാരികമായി ബ്ളാക്ക് മെയ്ൽ ചെയ്യും. രാജ്യസ്നേഹം നിങ്ങളുടെ നാട്ടിൽ ഇപ്പോൾ ഒരു തെറിവാക്കായി ഞങ്ങൾ മാറ്റിക്കഴിഞ്ഞു – അതിനും ഞങ്ങൾ കൊടുത്തു വലിയ വില!
പാക്കിസ്ഥാനെതിരെ മിണ്ടിയാൽ അത് ഇസ്ലാമോഫോബിയ ആണ് എന്ന സമവാക്യം നിർമ്മിക്കാനും ഞങ്ങൾ വലിയ കൊടുത്തു. ഗുണം കിട്ടി. ഇന്ന് രാഹുൽ ഗാന്ധി മുതൽ വിടി ബലരാമൻ വരെ അത് അനായാസം നിങ്ങളുടെ മേൽ ശർദ്ദിക്കും! ആനിരാജ മുതൽ ആനത്തലവട്ടം ആനന്ദൻ വരെ അത് ആഘോഷിക്കും!
വിയോജിക്കുന്നവരെ മതേതര ഹോമപ്പുകയിൽ ശ്വാസം മുട്ടിച്ചു കൊല്ലും…
കഷ്മീർ മാംഗേ ആസാദി….!
കേരൾ മാംഗേ ആസാദി… !
ഓർമ്മയുണ്ടോ മിസ്റ്റർ മോദി? ഞങ്ങൾ കൊടുത്ത വില നിങ്ങളെ അമ്പരപ്പിക്കുന്ന ലാഭമായി തിരിച്ചു വരുന്നതു കണ്ടിരുന്നോ!
ചെറിയ രാജ്യമാണ് ഞങ്ങൾ. പടയോ പടക്കോപ്പോ ഒന്നും ഒരുപക്ഷേ നിങ്ങൾക്കൊപ്പം ഞങ്ങൾക്കുണ്ടായി എന്ന് വരില്ല. പക്ഷേ നോക്കൂ 2001ലാണ് യുദ്ധവിമാനങ്ങൾ വേണമെന്ന് സൈന്യം നിങ്ങളോടാവശ്യപ്പെട്ടത് ഇന്ന് 18 വർഷമായി! ഒരു വിമാനം – ഒരേയൊരെണ്ണം – നിങ്ങൾക്ക് വാങ്ങാൻ കഴിഞ്ഞോ? ഞങ്ങൾ വാങ്ങിപ്പിക്കില്ല!!
ഞങ്ങൾക്കുവേണ്ടി അവിടെ ബർഖാദത്തും സുധീന്ദ്രകുൽക്കർണിയും മുതൽ എംകെ ഭദ്രകുമാർ വരെ ഓവർടൈം പണിയെടുക്കും.
നിങ്ങളുടെ രാജ്യത്തിന്റെ ഓരോ ഞരമ്പിലും സൂക്ഷ്മസുഷിരമിട്ട് ചോര ചോർത്താൻ സമർത്ഥരാണവർ. അതിനും ഞങ്ങൾ കൊടുത്തു വലിയ വില!
കാരണം ഞങ്ങൾക്കറിയാം – ഞങ്ങളുടെ ശക്തിയല്ല ഞങ്ങളുടെ ശക്തി; നിങ്ങളുടെ ദൗർബല്യമാണ് ഞങ്ങളുടെ ശക്തി. അതിനാൽ ഞങ്ങൾ ശക്തരാവാൻ വലുതായൊന്നും ശ്രമിക്കുന്നില്ല; നിങ്ങളെ ദുർബലപ്പെടുത്താനേ ശ്രമിക്കുന്നുള്ളൂ. അതാണ് എളുപ്പവും. ചരിത്രം ഒന്ന് പരിശോധിക്കുക.. എത്ര ഒറ്റുകാരാണ് നിങ്ങളുടെ ഇടയിൽ!!
വാസ്തവത്തിൽ പാക്കിസ്ഥാൻ എന്ന ഞങ്ങളുടെ നാടിന്റെ പിറവി തന്നെ നിങ്ങളിൽ ചിലരുടെ കൊടുംചതിയിൽ നിന്നാണ്. ഞങ്ങളുടെ നിലനിൽപ്പിന്റെ ആധാരം നിങ്ങളോടുള്ള വെറുപ്പ് മാത്രവുമാണ്..
ഇനി പറയൂ…
ഈ ചതി തുടരാൻ…
ഈ വെറുപ്പ് നിലനിർത്താൻ…
ആർക്കൊക്കെ..
എന്തൊക്കെ..
എത്രയൊക്കെ..
വില നൽകണം?
എത്ര കനത്ത വിലയും നൽകാൻ ഞങ്ങൾ തയാറാണ്! അത്രയധികം ഞങ്ങൾക്ക് പ്രിയപ്പെട്ട ലക്ഷ്യമാണ് ഭാരതത്തിന്റെ സർവനാശം…. നിങ്ങളുടെ പ്രതികരണത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു..
ഐഎസ്ഐയുടെ
ആജ്ഞാനുസരണം,
പാക്കിസ്ഥാൻ
Discussion about this post