ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അംഗീകരിച്ച നിര്‍ബന്ധിതവോട്ടിങ് നിയമം ഈ വര്‍ഷം ഒക്ടാബറില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു മുതല്‍ നടപ്പാക്കും. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍തന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ വ്യക്തമാക്കി. വോട്ട് ചെയ്തില്ലെങ്കില്‍ പൗരനെ ശിക്ഷിക്കാന്‍പോലും അധികാരംനല്കുന്നതാണ് നിര്‍ബന്ധിതവോട്ടിങ് നിയമം.
വോട്ടിങ് നിര്‍ബന്ധമാക്കിയാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ വോട്ടെടുപ്പില്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്. വോട്ടിങ് സമയം ഒരുമണിക്കൂര്‍കൂടി വര്ധിപ്പിക്കണമെന്നാവശ്യമുണ്ട്.
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി ഗുജറാത്ത് ലോക്കല്‍ അതോറിറ്റീസ് ലോസ്(അമെന്മെന്റ് ആക്ട്) നിയമസഭ പാസാക്കുന്നത്. അന്നത്തെ ഗവര്‍ണര്‍ കമലാ ബെനിവാള്‍ അത് തള്ളി. ബി.ജെ.പി. അനുകൂലിയായ ഗവര്‍ണര്‍ ഒ.പി.കോഹ്ലിയാണ് പിന്നീട് 2014 നവംബറില്‍ ഈ നിയമത്തിന് അംഗീകാരം നല്‍കിയത്. 50% സീറ്റുകള്‍ വനിതകള്‍ക്കു നല്കുന്ന വ്യവസ്ഥയും ഈ ഭേദഗതികളിലുണ്ട്.
വോട്ട് ചെയ്തില്ലെങ്കില്‍ ഇലക്ഷന് കമ്മീഷന് വോട്ടറില്‍നിന്ന് വിശദീകരണം തേടും. അതു തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കും. പിഴയീടാക്കാനും നിയമത്തില്‍ വ്യവസഥയുണ്ട്. തുടര്‍ച്ചയായി ഈ കുറ്റം ആവര്‍ത്തിച്ചാല്‍ വോട്ടര്‍പട്ടികയില്‍നിന്നു നീക്കല്‍, സര്‍ക്കാര്‍ജോലികള്‍ നിഷേധിക്കല്‍, സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളില്‍നിന്ന് ആനുകൂല്യം നിഷേധിക്കല്‍ തുടങ്ങിയ പലതരം ശിക്ഷകള്‍ക്കു വിധേയരാകേണ്ടിവരും. വോട്ട് ചെയ്യുകയെന്നത് പൗരന്റെ കടമയാണെന്ന ബോധം ഉണര്‍ത്താനാണ് വോട്ടിങ്ങ് ിര്ബന്ധമാക്കുന്നതെന്നാണ് വിശദീകരണം.
Discussion about this post