പാക്കിസ്ഥാനെ ഗ്രേലിസ്റ്റിൽ നില നിർത്താൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻറ തീരുമാനം.
തീവ്രവാദികൾക്ക് ഫണ്ട് ലഭിക്കുന്നത് പ്രതിരോധിക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് തീരുമാനം.
പാക്കിസ്ഥാൻ ആദ്യം മുതൽ തന്നെ സംഘടനയുടെ ഗ്രേലിസ്റ്റിൽ ഉണ്ട്. അടുത്ത ഒക്ടോബറിനുള്ളിൽ തീവ്രവാദത്തിനെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരാഴ്ച നീണ്ട യോഗത്തിന് ശേഷമാണ് പാക്കിസ്ഥാനെ ഗ്രേലിസ്റ്റിൽ നില നിർത്താൻ സംഘടന തീരുമാനിച്ചത്.
1989ൽ രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് എഫ്.എ.ടി.എഫ്. ലോകരാജ്യങ്ങൾ തീവ്രവാദത്തിന് ഫണ്ട് നൽകുന്നതിനുള്ളൾപ്പടെയുള്ള കാര്യങ്ങൾ പ്രതിരോധിക്കുകയാണ് സംഘടയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. ഇറാനും,ഉത്തരകൊറിയയും സംഘടനയുടെ ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് രണ്ട് രാജ്യങ്ങളാണ്.
Discussion about this post