സിനിമ സംവിധായകന് റോഷന് ആൻഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്നും വിലക്ക് . നിര്‍മ്മാതാവും സംവിധായകനുമായ അല്‍ഫോന്‍സ് പുത്രന്റെ ഭാര്യാപിതാവുമായ ആല്വിന് ആന്റണിയുടെ പരാതിയിലാണ് നടപടിയെടുത്തിരിക്കുന്നത് . റോഷന് ആൻഡ്രൂസിന്റെ ഒപ്പം ഇനി സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന നിര്‍ദ്ദേശം നിര്‍മ്മാതാക്കളുടെ സംഘടന നല്‍കിയതായിട്ടാണ് വിവരം .
കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയായിരുന്നു ആല്‍വിന്റെ വീടിനു നേരെ ആക്രമണം നടന്നത് . റോഷന് ആൻഡ്രൂസിനൊപ്പം പതിനഞ്ചോളം ഗുണ്ടകളും ചേര്‍ന്നാണ് തന്നെയും കുടുംബത്തെയും വീട്ടില്‍ കയറി ആക്രമിച്ചതെന്നായിരുന്നു ആല്‍വിന്റെ പരാതി .
വിഷയവുമായി ബന്ധപ്പെട്ട് ഡിജിപിയ്ക്കും പരാതി നല്‍കിയിരുന്നു . ഇതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന സംവിധായകന് വിലക്ക് ഏര്പ്പെടുത്തിയിരികുന്നത് . എന്നാല്‍ തനിക്ക് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തെ തള്ളി റോഷന് ആൻഡ്രൂസും രംഗത്ത് എത്തിയിട്ടുണ്ട് . ആല്വിന് ആന്റണിയുടെ മകന് ആല്വിന് ജോണ്‍ ആന്റണി മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര് യു എന്നീ ചിത്രങ്ങളില്‍ തനിക്കൊപ്പം അസിസ്റ്റന്റ് ആയിരുന്നുവെന്നും . ഇയാള്‍ മയക്ക് മരുന്നിന്റെ ഉപയോഗം ഉണ്ടായിരുന്നെന്നും ഇതിനെ താക്കീത് നല്കി വീണ്ടും തുടര്‍ന്നപ്പോള്‍ പുറത്താക്കി .
ഇതിനെ തുടര്‍ന്ന് പ്രതികാരമായി തനിക്കെതിരെ ഓണ്‍ലൈന്‍ വഴി അപവാദ പ്രചരണം തുടര്‍ന്നെന്നും . സഹിക്കാന്‍ വയ്യാതെ ചോദിക്കാന്‍ ചെന്ന തന്നെയും തന്റെ സുഹൃത്ത് നവാസിനെയും ഇയാളും അച്ഛനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ധിക്കുകയായിരുന്നുവെന്ന് റോഷന് ആൻഡ്രൂസ് ആരോപിക്കുന്നു . ഇത് കാണിച്ച് റോഷന് ആൻഡ്രൂസും പോലീസില്‍ പരാതി നല്കി .
Discussion about this post