കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സോമനാഥ ക്ഷേത്രം സന്ദർശിച്ചപ്പോൾ അദ്ദേഹം നമസ്കരിക്കാനെന്നത് പോലെയായിരുന്നു ഇരുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഇത്തരത്തിൽ ഇരിക്കുന്നത് കണ്ട പുരോഹിതൻ അദ്ദേഹത്തെ ശകാരിച്ചുവെന്നും ഇത് അമ്പലമാണെന്നും ചമ്രം പടിഞ്ഞ് ഇരിക്കണമെന്നും ഓർമിപ്പിച്ചുവെന്നും യോഗി പറഞ്ഞു. അനുകരിക്കുകയാണെങ്കിലും മനഃസാന്നിധ്യം വേണമെന്നും അദ്ദേഹം പരിഹസിച്ചു.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി.കോൺഗ്രസിലെ പുതിയ തലമുറ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത്. തെരഞ്ഞെടുപ്പ് ഇല്ലെങ്കിൽ അവർക്ക് പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സമയമില്ല. രാഹുലിൻെറയും പ്രിയങ്കയുടെയും അയോധ്യ സന്ദർശനത്തെ പരിഹസിക്കുകയായിരുന്നു യോഗി.
കോൺഗ്രസി തെരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വേതനം പദ്ധതി തെരഞ്ഞെടുപ്പ് നാടകം മാത്രമാണെന്നും ഭരണത്തിലിരുന്നപ്പോൾ കോൺഗ്രസ് പാവപ്പെട്ടവരെ അവഗണിക്കുകയായിരുന്നുവെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
Discussion about this post