കുവൈറ്റിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന രീതിയിൽ പ്രചരിക്കുന്നത് വ്യാജപരസ്യങ്ങളാണെന്ന് ഇന്ത്യന്‍ എംബസി. ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം, റിക്രൂട്ട്മെന്റ് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടില്ലെന്നും എംബസി അധികൃതർ അറിയിച്ചു.
ഇ-മൈഗ്രേറ്റ് വഴി ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് കാണിച്ച് കുവൈറ്റിലും ഇന്ത്യയിലും പരസ്യങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടുവെന്ന് എംബസി വ്യക്തമാക്കി. കുവൈറ്റ് ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇത്തരത്തില്‍ പരസ്യം നല്‍കിയിട്ടില്ലെന്നും എംബസി അറിയിച്ചു.
കുവൈറ്റിലേക്കുള്ള നേഴ്സിങ് റിക്രൂട്ട് മെന്റിൽ ലക്ഷങ്ങൾ കോഴ വാങ്ങുന്നുവെന്ന ആരോപണം വന്നപ്പോൾ നോർക്ക റൂട്ട്സ് അടക്കമുള്ള സർക്കാർ ഏജൻസികൾ വഴിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. പണം തട്ടുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു .
Discussion about this post