Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

അന്‍വര്‍ റഷീദിന്റെ രാജി പ്രഖ്യാപനം വൈകാരികമെന്ന് ബി ഉണ്ണികൃഷ്ണന്‍

by Brave India Desk
Jul 2, 2015, 06:47 am IST
in Entertainment
Share on FacebookTweetWhatsAppTelegram

Stories you may like

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

b unnikrishnan newസംവിധായകന്‍ അന്‍വര്‍ റഷീദിന്റെ സിനിമ സംഘടനകളില്‍ നിന്നുള്ള രാജി പ്രഖ്യാപനം വൈകാരികമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും. സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍. പ്രേമത്തിന്റെ പൈറസി തടയാന്‍ സിനിമ സംഘടനകള്‍ക്ക് കഴിയുന്നില്ലെന്നാരോപിച്ചാണ് അന്‍വര്‍ റഷീദ് രാജിപ്രഖ്യാപിച്ചത്. എന്നാല്‍ വിഷയത്തില്‍ സംഘടന പ്രതിനിധി എന്ന നിലയില്‍ ഇടപെട്ടുവെന്ന് ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.
കുറിപ്പ് വായിക്കുക-

അന്‍വര്‍ റഷീദ് പുതുതലമുറയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനാണ്; വളരെ ഇഷ്ടമുള്ള സുഹൃത്തുമാണ്. അദ്ദേഹം നിര്‍മ്മിച്ച പ്രേമം എന്ന സിനിമയുടെ പൈറസി തടയുന്നതില്‍ യാതൊരു സഹായവും സിനിമാസംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നതില്‍ പ്രതിഷേധിച്ച്, അദ്ദേഹം തനിക്ക് അംഗത്വമുള്ള എല്ലാ ചലചിത്ര സംഘടനകളില്‍ നിന്നും രാജിവെയ്ക്കാന്‍ തീരുമാനിച്ചതായി അറിയാന്‍ കഴിഞ്ഞു. ആ പശ്ചാത്തലത്തിലാണ്, ഈ വിശദീകരണ കുറിപ്പ്.
പ്രേമത്തിന്റെ വ്യാജപതിപ്പുകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു എന്ന വിവരം അറിഞ്ഞപ്പോള്‍, ഞാന്‍ അന്‍വറിനെ അങ്ങോട്ട് വിളിക്കയായിരുന്നു. സംഘടനാപ്രതിനിധി എന്ന നിലയില്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചു. ‘ ഞാന്‍ തിരിച്ച് വിളിക്കാം, ചേട്ടാ..’ എന്നണ്, അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍, അദ്ദേഹം എന്നെ വിളിച്ച്, പ്രസ്തുത വിഷയത്തില്‍ പോലിസില്‍ നല്‍കിയ ഒരു പരാതിയെക്കുറിച്ച് പറഞ്ഞു. പരാതിയുടെ പകര്‍പ്പ് എനിക്ക് ഇ മെയില്‍ ചെയ്ത് തന്നു. തിരുവനന്തപുരത്ത്, ഈഞ്ചക്കലുള്ള സൈബര്‍ ക്രൈം ഡിവിഷനിലില്‍ ആയിരുന്നു അദ്ദേഹം പരാതി നല്‍കിയത്. ഞാനപ്പോള്‍ തന്നെ, അദ്ദേഹത്തോട് ഡിജിപിക്ക് കൂടി പരാതി നല്‍കാന്‍ പറഞ്ഞു. തുടര്‍ന്ന്, ഞാന്‍ ഡിജിപി ശ്രീ.സെന്‍കുമാറിനെ നേരിട്ട് വിളിച്ച് പ്രശ്‌നത്തിന്റെ ഗുരുതര സ്വഭാവം ബോധ്യപ്പെടുത്തി. അദ്ദേഹം കേസ് ഊര്‍ജ്ജ്ജിതമായി അന്വേഷിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന്, അതേ ദിവസം ഞാന്‍ ആഭ്യന്തരമന്ത്രിയെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയികണ്ട് വിഷയം ധരിപ്പിച്ചു. അദ്ദേഹം, അപ്പോള്‍ തന്നെ എന്റെ ഫോണില്‍നിന്ന് അന്‍വറിനെ വിളിച്ച്, ശക്തമായ നടപടികള്‍ ഉണ്ടാവും എന്ന ഉറപ്പ് നല്‍കി. പൊലിസ് ഹെഡ്ക്വാര്‍റ്റേര്‍സിലെ, ആന്റി പൈറസി സെല്‍ മേധാവി ശ്രീ.മീണയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ മന്ത്രി നല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം, പ്രൊഡ്യുസേര്‍സ് അസ്സോസിയേഷന്റെ പ്രസിഡന്റ് സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍, ആ സംഘടനയുടെ പ്രതിനിധികള്‍ സൈബര്‍ സെല്‍ മേധാവിയെ പോയികണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. അന്‍വര്‍ എനിക്കയച്ചുതന്ന ലിങ്കുകളും, ഫെയ്‌സ്ബുക് പ്രൊഫെയിലുകളും ഞാന്‍ ആന്റ് പൈറസി സെല്ലിന് ഫോര്‍വേഡ് ചെയ്തുകൊടുക്കുകയും ചെയ്തു. അതിന്റെ പിറ്റേന്ന്, എന്റെ വീടിനടുത്തുള്ള ഒരു സ്ഥാപനത്തില്‍, പ്രേമം ഒരു ഡറ്റാ കാര്‍ഡില്‍ നിന്ന് റ്റെലിവിഷനില്‍ പ്ലെ ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍, പോലിസിനേയും കൂട്ടി ഞാന്‍ അവിടെ ചെന്ന്, അത് പ്ലെ ചെയ്ത പത്തൊന്‍പത് വയസ്സുള്ള ഒരു പയ്യനെ പിടികൂടുകയും ചെയ്തു. അവന്‍ പഠിക്കുന്ന ഐ റ്റി ഐയിലെ എല്ലവരുടെ കൈയ്യിലും പ്രേമത്തിന്റെ വ്യാജന്‍ ഉണ്ടത്രെ. അവനേയും കൂട്ടുകാരേയും അറസ്റ്റ് ചെയ്യിച്ച്, ഉള്ളിലിടാന്‍ എന്റേയോ, അന്‍വറിന്റെയോ മനസനുവദിച്ചില്ല. പോലിസ് ഇപ്പോഴും ഇതിന്റെ ഒറിജിന്‍ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
അതിനു ശേഷം, അന്‍വറിന്റെ മാനേജര്‍ എന്നെ ബന്ധപ്പെട്ട്, പ്രേമത്തിന്റെ വ്യാജ സീഡികള്‍ വില്‍ക്കുന്ന മലപ്പുറത്തെ ചില കടകളുടെ വിവരങ്ങള്‍ തന്നു. ഞാനത് അപ്പോള്‍ തന്നെ ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കൈമാറുകയും, അവിടെനിന്ന് ജില്ല പോലിസ് മേധാവിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തു. പൂര്‍ത്തിയാക്കന്‍ ഏറ്റവും സമയമെടുക്കുന്ന ഒന്നാണ് സൈബര്‍ഇന്‍ വെസ്റ്റിഗെഷന്‍. ഇന്ന്, അന്വേഷിച്ചപ്പോള്‍ എനിക്കറിയാന്‍ കഴിഞ്ഞത് മലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വ്യാപകമായ റെയ്ഡുകള്‍ നടക്കുന്നുവെന്നും, നിരവധിയാളുകളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നുമാണ്. നാളെ ഈ വിഷയത്തില്‍ വളരെ സുപ്രധാനമായ ഒരു തീരുമാനവും ഉണ്ടാകാനിടയുണ്ട്.
ഈ പ്രശ്‌നത്തില്‍, അന്‍വറിന്റെ സംഘടനയായ ഫെഫ്ക്ക ഒന്നും ചെയ്തില്ല എന്ന ധാരണ തിരുത്തുവാനാണ്, ഇത്രയും വിശദീകരിച്ചത്.ഉന്നതനായ ഒരു കലകാരന് പറഞ്ഞിട്ടുള്ളപോലെ, തികച്ചു വൈകാരികമായിട്ടാണ് അന്‍വര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നതും, രാജിപ്രഖ്യാപനം നടത്തിയിട്ടുള്ളതും. അംഗത്വം, രാജി തുടങ്ങിയ സാങ്കേതികതകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല, സംവിധായകരുടെ കൂട്ടായ്മയും അന്‍വറും തമ്മിലുള്ള ബന്ധം. അന്‍വര്‍ എന്നും ഞങ്ങളുടെ ഭാഗമായിരിക്കും. പ്രേമത്തിന്റെ വ്യാജവേട്ടയില്‍ എന്റേയും എന്റെ സംഘടനയുടേയും ഊര്‍ജ്ജസ്വലമായ പങ്കാളിത്തം തുടര്‍ന്നും ഉണ്ടാവും. അന്‍വര്‍ തീരുമാനിച്ചുറച്ചാല്‍ പോലും, അന്‍വറിന് ഒറ്റപ്പെടാന്‍ സാധിക്കില്ല, ഞങ്ങള്‍ അത് സമ്മതിക്കില്ല എന്ന് നിറഞ്ഞ സ്‌നേഹത്തോടെ പറഞ്ഞുകൊള്ളട്ടെ.

 

Tags: filmb unnikrishnananwar rasheed
ShareTweetSendShare

Latest stories from this section

20 രൂപയായിരുന്നു ദിവസക്കൂലി,തേങ്ങാബണ്ണിന് അത്രയും രുചിയായിരുന്നു;സൂരിയുടെ വാക്കുകളിൽ പൊട്ടിക്കരഞ്ഞ് ഐശ്വര്യലക്ഷ്മി

ഓപ്പറേഷൻ സിന്ദൂറിനെ അപമാനിച്ചു ; പാകിസ്താൻ നടിയോടൊപ്പം അഭിനയിക്കില്ലെന്ന് നായകൻ ; സനം തേരി കസം-2ൽ നിന്ന് മാവ്‌റ ഹുസൈൻ പുറത്ത്

എന്റെ സിനിമകൾ കാണുമ്പോൾ പലരും പറയുന്നത് ഞാൻ നിരാശയോടെയാണ് അഭിനയിക്കുന്നതെന്നാണ്..;മലയാളികൾ അത്ര പെട്ടന്നൊന്നും തളളിക്കളയില്ല; ദിലീപ്

‘സിന്ദൂരം കൊണ്ട് തന്തൂരിയാക്കി’ ; പാകിസ്താനെതിരെ പരിഹാസവുമായി പാക് വംശജനായ ഗായകൻ അദ്നാൻ സാമി

Discussion about this post

Latest News

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

രാവിലെ വരെ പ്രവർത്തിച്ചിരുന്നത് സിപിഎമ്മിൽ,പക്ഷേ മനസ് ബിജെപിയോടൊപ്പമായിരുന്നു: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജെപിയിൽ

ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന

പാകിസ്താന്റെ റഹിം യാർ ഖാൻ വ്യോമതാവളം ഐസിയുവിൽ,പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies