ഓവലില്‍ നീലപ്പുതപ്പിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് നടുവില്‍ കളംനിറഞ്ഞാടി ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എടുത്തു. ഓപ്പണർ ശിഖർ ധവാന്റെ സെഞ്ചുറിക്കരുത്തിലാണ് ഇന്ത്യൻ കുതിപ്പ്.
ഏകദിനത്തിലെ എട്ടാമത്തെയും ഐസിസി ടൂർണമെന്റുകളിലെ ആറാമത്തെയും സെഞ്ചുറി സ്വന്തമാക്കിയ ധവാൻ 109 പന്തിൽ 16 ബൗണ്ടറി സഹിതം 117 റൺസെടുത്തു.
ക്യാപ്റ്റൻ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ അർധസെഞ്ചുറി പൂർത്തിയാക്കി. കോഹ്ലി 77 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 82 റൺസെടുത്തു.
ധവാനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സിന് തുടക്കം കുറിച്ച രോഹിത് 70 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം നേടിയത് 57 റൺസ്. തന്റെ പതിവ് ശൈലിയില്‍ ആക്രമിച്ച് കളിച്ച ഹാർദിക് പാണ്ഡ്യ ആദ്യ ലോകകപ്പ് അർധസെഞ്ചുറിക്ക് രണ്ടു റൺസ് അകലെ പുറത്തായി. എം.എസ്. ധോണി14 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 27 റൺസെടുത്തു . ലോകേഷ് രാഹുല്‍ മൂന്നു പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്നു.
Discussion about this post