ഇന്ത്യ തങ്ങളുടെ മതേതരതയിൽ അഭിമാനിക്കുന്നുവെന്ന് ഇന്ത്യ. യു.എസിന്റെ മതേതര സ്വാതന്ത്ര്യം റിപ്പോർട്ട് തളളി ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കി
2018 ലും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് നേരെ ഹിന്ദു തീവ്രവാദികൾ ആക്രമണം തുടരുകയാണ് എന്നാണ് യു.എസ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തത്.
പശുവിനെ കൊല്ലുകയും മാസം വിൽക്കുകയും ചെയ്തവരാണ് ഇതിൽ കൂടുതൽ ഇര ആയതെന്ന് യു.എസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ന്യൂന പക്ഷ വിഭാഗഗങ്ങൾക്ക് ഉൾപ്പടെ എല്ലാവർക്കും ലഭ്യമാക്കുന്നുണ്ടെന്ന്ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഭരണ ഘടന പരമായ അവകാശങ്ങളെ കുറിച്ച് വിദേശ രാജ്യങ്ങൾക്ക് സംസാരിക്കാൻ അധികാരമില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഭരണഘടന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ടെങ്കിലും മതസ്വാതന്ത്ര്യത്തിന്റെ ഈ ചരിത്രം അടുത്ത കാലത്തായി തീവ്രവാദ സംഘങ്ങളുടെ വളർച്ചയോടെ ആക്രമിക്കപ്പെട്ടുവെന്ന്് യുഎസ് റിപ്പോർട്ട് പറഞ്ഞിരുന്നു.
Discussion about this post