ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൗൺസിലിൽ 2021മുതൽ 2022 വരെയുളള രണ്ട് വർഷത്തെ സ്ഥിരതയില്ലാത്ത സീറ്റിന് വേണ്ടിയുളള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണയുമായി രാജ്യങ്ങൾ.ഐക്യരാഷ്ട്ര സഭയിലെ ഏഷ്യ -പസഫിക് ഗ്രൂപ്പിലെ 55 രാജ്യങ്ങൾ ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തെ ഏകകണ്ഠമായി പിന്തുണച്ചു.
അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ പിന്തുണച്ച ഏഷ്യ- പസഫിക് ഗ്രൂപ്പിലെ അംഗങ്ങൾക്ക് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ്ദ് അക്ബുറുദ്ദീൻ നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി പറഞ്ഞത്. 2021-2022 ൽ രണ്ട് വർഷത്തെ കാലാവധിയ്ക്കുളള സുരക്ഷ കൗൺസിലിന്റെ സ്ഥിരം സീറ്റിന്
യു.എന്നിലെ ഏഷ്യ-പസഫിക് ഗ്രൂപ്പ് ഏകപക്ഷീയമായി പിന്തുണ നൽകുന്നു. ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തിന് അംഗീകാരം ലഭിക്കുന്നു.പിന്തുണച്ച 55 അംഗങ്ങൾക്കും നന്ദിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
1950-51,1967-68,1972-73,1977-78,1984-85,1991-92,2011-12 എന്നീ കാലയളവിൽ യു.എൻ സുരക്ഷ സമിതിയിൽ സ്ഥിരമല്ലാത്ത അംഗമായിരുന്നു ഇന്ത്യ. കഴിഞ്ഞ മാസം തലസ്ഥാനത്ത് നടന്ന ഷാങ്ങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ യു.എൻ.എസ്.സിയിൽ സ്ഥിരതയില്ലാത്ത് സീറ്റ് നേടാനാണ് ന്യൂഡൽഹി ശ്രമിച്ചത്.
് ബിഷ്കേ്ക്കിൽ നടന്ന വിദേശ മന്ത്രിമാരുടെ യോഗത്തിൽ അന്നത്തെ വിദേശ കാര്യമന്ത്രി സുഷുമ സ്വരാജ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ
2021-2022, 2027-2028 വർഷങ്ങളിലെ യുഎൻഎസ്സിയുടെ സ്ഥിരമല്ലാത്ത അംഗത്വത്തിനുള്ള സ്ഥാനാർത്ഥികളെ എസ്.സി.ഒ പിന്തുണച്ചിരുന്നു.
യു.കെ,യു.എസ്, ചൈന, റഷ്യ, ഫ്രാൻസ് എന്നീ അഞ്ച് രാജ്യങ്ങൾക്ക് സ്ഥിര അംഗങ്ങൾ ഉണ്ട്. ഇതിൽ പത്ത് രാജ്യങ്ങൾ സ്ഥിരമല്ലാത്ത അംഗങ്ങൾ ഉണ്ട്. രണ്ട് വർഷത്തേക്കാണ് ഐക്യരാഷ്ട്ര സഭയുടെ തിരഞ്ഞെടുപ്പ്
Discussion about this post