നെടുമ്പാശ്ശേരി സ്വർണ്ണക്കടത്തു കേസിലെ പ്രതികളിലൊരാൾ എയർപോർട്ട് ജീവനക്കാരനായതിനാൽ കുറ്റം നിസാരമായി കണക്കാക്കിനാകില്ലെന്ന് ഹൈക്കോടതി.ഡിആർഐ യുടെ കേസന്വേഷണത്തിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.
നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ആണ് ഡിആർഐയ്ക്കെതിരെ കോടതിയുടെ വിമർശനം ഉണ്ടായത്. പ്രതികളെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്ന ഡിആർഐ നിലപാടിനെ കോടതി എതിർത്തു.
കേസിലെ രണ്ടാം പ്രതി മുഹമ്മദ് അഷറഫിന് ഉപാധികളോടെ ജാമ്യം അനുവദിച്ച കോടതി ഒന്നാം പ്രതി പോൾ ജോസിൻ്റെ ജാമ്യം നിഷേധിച്ചു. എയർപോർട്ട് ഗ്രൗണ്ട് ഹാൻഡിലിംഗ് ജീവനക്കാരനായതിനാൽ അയാൾക്കെതിരെയുള്ള കുറ്റം നിസാരമായി കണക്കാക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഡി.ആർ.ഐ യോടും കോടതി ആവശ്യപ്പെട്ടു. ഡി.ആർ.ഐയുടെ കേസന്വേഷണ രീതി കാര്യക്ഷമമല്ലെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
Discussion about this post