പശ്ചിമബംഗാളിലെ ജാർഗ്രാം ജില്ലയിൽ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിയേറ്റ് ആൾക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് പൊലീസ്.സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെ പ്രതിസ്ഥാനത്താക്കി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഭരണകക്ഷി ഈ സംഭവം നിഷേധിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിക്കുകയും ഗ്രാമവാസിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.ശനിയാഴ്ച രാത്രി ജംബോണി പൊലീസ് സ്റ്റേഷന്റെ അധികാര പരിധിയിലുളള ബാഗുവ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഒരു കീർത്തൻ പരാപാടിയിൽ പങ്കെടുക്കുന്നതിനിടെ രണ്ടു പേർ ഖഗപതി മഹാട്ടോയെ സമീപിച്ചു. അവരിൽ ഒരാൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. ആക്രമികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ വ്യക്തിയും ആക്രമികളും ബാഗുവ ഗ്രാമവാസികളാണ്.
ഖഗപതി മഹാട്ടോയെ ജാർഗ്രാം ആസ്പത്രിയിലും അവിടെ നിന്ന് മിഡ്നാപൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്കും കൊണ്ടു പോയി. സംഭവത്തിൽ ടി.എം.സി അനുഭാവികൾക്ക് പങ്കുണ്ടെന്ന് ബി.ജെ.പിയുടെ ജാർഗ്രാം ജില്ലാ പ്രസിഡന്റ് സുഖോമോയ് സത്പതി ആരോപിച്ചു.ആക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവം വ്യക്തിപരമാണെന്നും ടി.എം.സി ജില്ലാ കോർ കമ്മിറ്റി അംഗം പ്രസുൻ സാരംഗി ആരോപിച്ചു.
Discussion about this post