കർണാടകത്തിൽ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലാകുന്നു. രണ്ട് മുതിർന്ന എം.എൽ.എ മാർ രാജി വച്ചതാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ രമേശ് ജാർക്കി ഹോളി, ബെല്ലാരി വിജയനഗർ എം.എൽ.എ ആനന്ദ് എന്നിവരാണ് രാജിവച്ചത്.
ഗവർണർ വാജു ഭായ് വാലയെ കണ്ട ആനന്ദ് സിങ്ങ് തന്റെ രാജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗവർണറോട് രാജിയുടെ കാരണങ്ങൾ വ്യക്തമാക്കി. വൈകീട്ട് നിയമസഭാ സ്പീക്കറുടെ പക്കൽ രാജി സമർപ്പിച്ചു. ഇതിന് ശേഷം രമേശ് ജാർക്കി ഹോളിയും സ്പീക്കർക്ക് രാജി സമർപ്പിച്ചും. ഇരുവരും ബി.ജെ.പിയിൽ ചേരുമെന്നാണ് സൂചന.
കോൺഗ്രസ് വിമത എം.എൽ.എമാരായ ബി.നാഗേന്ദ്ര ,മഹേഷ് കുംതഹളളി, ജെ.എൻ.ഗണേഷ്, ബി.സി.പട്ടീൽ ,ഭീമ നായിക് എന്നിവരും വരും ദിവസങ്ങളിൽ രാജി വയ്ക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. അഞ്ച് എം.എൽ.എമാരെ കാണാനില്ലെന്നും റിപ്പാർട്ടുകൾ ഉണ്ട്. ഇവരെ ഫോണിലും ബന്ധപ്പെടാനാകുന്നില്ല.
എച്ച്.ഡി കുമാര സ്വാമിയുടെ ധിക്കാരപരമായ നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. അതേ സമയം ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത് തോൽവിയ്ക്ക് കാരണം ജെ.ഡി.എസ് ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ ആരോപിച്ചതും കലഹത്തിന് കാരണമായിട്ടുണ്ട്. മാരത്തോൺ ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങൾക്കിടെ രണ്ട് പേരുടെ രാജി കൂടി വന്നത് കോൺഗ്രസിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
Discussion about this post