ഈ ലോകകപ്പിലെ നാലാം സെഞ്ച്വറി നേടി രോഹിത് ശർമ മടങ്ങി. സൗമ്യ സർക്കാരാണ് രോഹിതിനെ പുറത്താക്കിയത്. 92 പന്തുകളിൽ 104 റൺസെടുത്ത രോഹിതിനെ സൗമ്യ ലിറ്റൻ ദാസിൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.
90 പന്തുകളിൽ സെഞ്ച്വറി നേടിയ ശേഷം സൗമ്യ സർക്കാരിൻ്റെ അടുത്ത ഓവറിലെ ആദ്യ പന്ത് തന്നെ രോഹിത് ബൗണ്ടറി പായിച്ചു. തൊട്ടടുത്ത പന്തിൽ കൂറ്റൻ ഷോട്ടിനുള്ള ശ്രമത്തിനിടെയാണ് രോഹിത് പുറത്തായത്.
2015 ലോകകപ്പിൽ 4 സെഞ്ച്വറിയടിച്ച മുൻ ശ്രീലങ്കൻ താരം കുമാർ സങ്കക്കാരയ്ക്കൊപ്പമാണ് നിലവിൽ രോഹിത്. ലോകകപ്പ് കരിയറില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതും എത്തി രോഹിത്. 6 സെഞ്ച്വറിയുമായി സച്ചിനാണ് മുന്പില്.
സെഞ്ച്വറിയോടെ രോഹിത് ഈ ലോകകപ്പിലെ ടോപ്പ് സ്കോറർമാരിൽ ഒന്നാമതെത്തി. ഒപ്പം, ഇന്ത്യയ്ക്കായി ലോകകപ്പിലെ ഏറ്റവുമുയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടും രോഹിത് രാഹുലിനൊപ്പം ചേർന്ന് പടുത്തുയർത്തി. രാഹുലിനൊപ്പം 180 റൺസ് ചേർത്ത ശേഷമാണ് രോഹിത് പുറത്തായത്. 2015 ലോകകപ്പിൽ അയർലൻഡിനെതിരെ രോഹിത്-ധവാൻ നേടിയ 174 റൺസായിരുന്നു മുൻപത്തെ റെക്കോർഡ്.
Discussion about this post