കേരളത്തിലെ മുക്കിയ മഹാ പ്രളയത്തിന് ഒരാണ്ട് ആകാന്‍ പോകുന്നു. ഇപ്പോഴും പ്രളയാനാന്തര ആശ്വാസമായ 10,000രൂപ പോലും കിട്ടാതെ 54,900 പേര് ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2019 മാർച്ച് 31 വരെ നൽകിയ അപേക്ഷകളിലാണ് സാങ്കതികപ്രശ്നങ്ങളുടെ പേരിൽ തീർപ്പുണ്ടാകാനുള്ളത്.
പട്ടികയിൽ പേരുണ്ടായിട്ടും പണം ലഭിക്കാത്തവരാണ് കൂടുതലും. നേരത്തേ 77,042 പേർക്ക് അപ്പീൽവഴി സഹായം കിട്ടി. ‘റീ ബിൽഡ് ആപ്പ്’ വഴി സഹായധനത്തിന് ശുപാർശ ചെയ്യപ്പെട്ട എല്ലാ കുടുംബങ്ങൾക്കും കൂടുതൽ പരിശോധന നടത്താതെ സഹായം അനുവദിക്കാനായിരുന്നു സർക്കാർ നിർദേശം.
രണ്ടുദിവസത്തിലധികം വെള്ളം കെട്ടിക്കിടന്ന, മണ്ണിടിച്ചിൽ ഉണ്ടായ, വാസയോഗ്യമല്ലാതായ കുടുംബങ്ങൾക്കാണ് 10,000 രൂപ പ്രഖ്യാപിച്ചത്. ദുരന്തനിവാരണ ഫണ്ടിൽനിന്ന് 3800 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള 6200 രൂപയും ഉൾപ്പെടെയാണിത്. എന്നാൽ അപ്പീലുകളിൽ ജൂലായ് 20-നകം തീരുമാനമുണ്ടാകുമെന്നാണ് അധികൃതരുടെ വിശദീകരണം.
Discussion about this post