ലോർഡ്സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലാൻഡിന് നാലാം വിക്കറ്റ് നഷ്ടമായി.
ഇതിനിടെ ന്യൂസിലാൻഡ് നായകൻ കെയ്ൻ വില്യംസൺ ലോകകപ്പിൽ ശ്രീലങ്കൻ മുൻ നായകൻ മഹേല ജയവർധനയുടെ റെക്കോർഡ് മറികടന്നു. ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന ജയവർധനയുടെ റെക്കോർഡാണ് വില്യംസൺ പഴങ്കഥയാക്കിയത്. കെയ്ൻ വില്യംസൺ മത്സരത്തിലെ പത്താം ഓവറിൽ ജോഫ്ര ആർച്ചറിനെതിരെ സിംഗിൾ നേടി ഈ ലോകകപ്പിലെ തന്റെ റൺസ് സമ്പാദ്യം 549 ആക്കി. 548 റൺസാണ് 2007 ലോകകപ്പിൽ മഹേല ജയവർധന നേടിയത്. 53 പന്തിൽ 30 റൺസ് നേടിയ കെയ്ൻ വില്യംസൺ ലിയാം പ്ലങ്കറ്റിന്റെ പന്തിൽ കീപ്പർ ജോസ് ബട്ട്ലർക്ക് ക്യാച്ച് നൽകി മടങ്ങി.
നിലവിൽ ന്യൂസിലാൻഡ് 33 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുത്തിട്ടുണ്ട്. മാർട്ടിൻ ഗപ്ടിൽ മികച്ച തുടക്കത്തിന് ശേഷം 19 റൺസുമായി മടങ്ങി. നന്നായി ബാറ്റ് വീശിയ മറ്റൊരു ഓപ്പണർ ഹെൻട്രി നിക്കോൾസ് 77 പന്തിൽ 55 റൺസെടുത്ത് പുറത്തായി. റോസ് ടെയ്ലർ 15 റൻസുമായി മാർക്ക് വുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
റണ്ണൊന്നുമെടുക്കാതെ ജെയിംസ് നീഷാമും 11 റൺസുമായി ടോം ലാഥവും ബാറ്റ് ചെയ്യുന്നു.
ലിയാം പ്ലങ്കറ്റ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഗപ്ടിലിന്റെ വിക്കറ്റ് ക്രിസ് വോക്സ് നേടി.
Discussion about this post