ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താൻ പാക്കിസ്ഥാൻ പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾ നടത്താൻ പാക്കിസ്ഥാൻ സൈന്യം ലക്ഷർ- ഇ-തായ്ബയിലെയും ഐ.സി.സിലെയും തീവ്രവാദികൾക്ക് അഫ്ഗാനിസ്ഥാനിൽ വച്ച് പരിശീലനം നൽകുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ ഹാഫിസ് സയ്യിദ്ദിന്റെ തൽഹ സയീദ് അഫ്ഗാനിസ്ഥാനിലെ പരിശീലനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണത്തിന് അഫ്ഗാനിസ്ഥാനെ മറയാക്കി ഉപയോഗിക്കാനുളള പാക്കിസ്ഥാന്റെ പുതിയ പദ്ധതി. എഫ്.എ.ടി.എഫിന്റെ സമയപരിധി ഒക്ടോബറിൽ അവസാനിക്കുമ്പോൾ തീവ്രവാദ സംഘടനയെ തകർക്കുന്നതിൽ പാക്കിസ്ഥാൻ ഭരണകൂടം സമർദ്ദത്തിലാണ്.കളളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തിയതുമായി ബന്ധപ്പെട്ട് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് കേസ് പരിഗണിക്കും. ഇന്ത്യയെ ലക്ഷ്യമിടാൻ പാക്കിസ്ഥാൻ പുതിയതും പാരമ്പര്യേതരവുമായ മാർഗങ്ങൾ ഉപയോഗിക്കുമെന്നാണ് അറിയുന്നത്.
അഫ്ഗാനിസ്ഥാനിലെ താലിബാൻ, ഹഖാനി ശൃംഖലയുമായി ലഷ്കർ-ഇ-തായ്ബ ബന്ധം
തുടരും. താലിബാൻ തീവ്രവാദികൾക്കൊപ്പം ലഷ്കർ ഇ തൊയ്ബയും ഇന്ത്യയ്ക്കെതിരെ പോരാട്ടം തുടരാനാണ് ലക്ഷ്യമിടുന്നത്.
Discussion about this post