കയറ്റുമതി രംഗത്ത് സ്വപ്നതുല്യമായ നേട്ടവുമായി ഇന്ത്യ. 2017 നാലാം പാദത്തിലെ 1.58 ശതമാനത്തിൽ നിന്നും ഇന്ത്യൻ കയറ്റുമതി മേഖല 2019 ഒന്നാം പാദത്തിൽ 1.71 ശതമാനത്തിലാണ് എത്തി നിൽക്കുന്നത്. വ്യാപാരയുദ്ധത്തിൽ ചൈനീസ് വിപണിയും ചൈനയെ ആശ്രയിച്ചു നിൽക്കുന്ന ഇതര ഏഷ്യൻ കയറ്റുമതി മേഖലയും മൂക്കും കുത്തി വീണ സാഹചര്യത്തിലാണ് ഇന്ത്യയുടെ അഭൂതപൂർവ്വമായ ഈ വളർച്ച.
മേഖലയിൽ വ്യാപാരസമ്മർദ്ദമുണ്ടായ ഘട്ടത്തിലും ആഗോള ഉത്പാദകർ ഇന്ത്യയെ വിശ്വസിച്ചത് ചൈനയെ ആശ്രയിക്കാതെ സ്വതന്ത്രമായി നിലനിൽക്കുന്ന ഇന്ത്യൻ കയറ്റുമതി ശൃംഖലയുടെ അടിത്തറയെയാണ്. മേക്ക് ഇൻ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതി കൈവരിക്കുന്ന നിശ്ശബ്ദമായ പുരോഗതിയും ഇതിൽ നിർണ്ണായക ഘടകമാണ്.
ഇന്ത്യ ആഗോള കയറ്റുമതി ശൃംഖലയുടെ ഗതിവിഗതികളെ പരിഗണിക്കാത്ത സമ്പദ് വ്യവസ്ഥയായതിനാലാണ് ഇത് സാദ്ധ്യമാകുന്നതെന്ന് റിസർവ് ബാങ്ക് ഗവർണ്ണർ ശക്തികാന്ത് ദാസ് അഭിപ്രായപ്പെടുന്നു.
ഒരു കാലത്ത് ഏഷ്യൻ കയറ്റുമതി മേഖലയിലെ ഭീമന്മാരായ ചൈന ഇന്ന് ഏഷ്യയിൽ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അമേരിക്ക വ്യാപാരയുദ്ധം കടുപ്പിച്ചതൊടെ അവർ ഇന്ന് പ്രധാനമായും ദക്ഷിണ കൊറിയയെയും ജപ്പാനെയുമാണ് ആശ്രയിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയും യു എ ഇയും കഴിഞ്ഞാൽ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ന് ചൈന.
‘അമേരിക്കയും ചൈനയുമായി നടക്കുന്ന വ്യാപാരയുദ്ധത്തിൽ പ്രധാനമായും നേട്ടം ഇന്ത്യക്കാണ്. അമേരിക്കൻ വിപണിയും ചൈനീസ് വിപണിയും ഇന്ന് ഒരേ പോലെ ഇറക്കുമതിക്ക് ഇന്ത്യയെ ആശ്രയിക്കുന്നു.’ ശക്തികാന്ത് ദാസ് പറയുന്നു.
കഴിഞ്ഞ പതിനാറ് വർഷത്തിനിടെ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ ഏറ്റവും വളർച്ച കൈവരിച്ച വർഷമാണ് 2018-2019. ചൈനയിലേക്കുള്ള കയറ്റുമതിയിൽ വർദ്ധന 31 ശതമാനമാണ്. ശീതയുദ്ധ കാലത്തെയും ആഗോള സാമ്പത്തിക മാന്ദ്യ കാലത്തെയും കണക്കുകളെ കവച്ച് വെക്കുന്നതാണ് ഈ നേട്ടം.
ഇന്ത്യൻ സമ്പദ് ഘടന ശരിയായ ദിശയിലാണെന്ന ശക്തമായ സൂചനയാണ് റിസർവ് ബാങ്ക് ഗവർണ്ണറും അന്താരാഷ്ട്ര ഏജൻസികളും നൽകുന്നത്. സാമ്പത്തിക പരിഷ്കരണ പദ്ധതികളുമായി മുന്നോട്ട് പോകാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്ക് പ്രചോദനം നൽകുന്നതാണ് ഈ കണക്കുകൾ.
Discussion about this post