കനത്ത മഴയെത്തുടർന്ന് അട്ടപ്പാടി അഗളിയിൽ ഗർഭിണിയും കുഞ്ഞുമുൾപ്പെടെ ഏഴ് പേർ കുടുങ്ങിക്കിടക്കുന്നു. തുരുത്തിൽ ഒറ്റപ്പെട്ടവരെ രക്ഷിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നുണ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.
കഴിഞ്ഞ ദിവസം ഫയർഫോഴ്സെത്തി ഗർഭിണിയും കുഞ്ഞുമുൾപ്പെടെയുള്ളവരെ രക്ഷപെടുത്തിയെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ജനപ്രതിനിധികളാരും പ്രദേശത്തേക്ക് എത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. എട്ട് മാസം ഗർഭിണിയാണ് യുവതി.
അട്ടപ്പാടി ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം എന്ന സ്ഥലത്താണ് ഏഴ് പേർ കുടുങ്ങിക്കിടക്കുന്നത്. ഫയർഫോഴ്സും പൊലീസും കഴിഞ്ഞ ദിവസം സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചിരുന്നു. എന്നാലിത് വരെ കൃത്യമായ രക്ഷാശ്രമത്തിന് അധികൃതർ മുൻകൈയെടുത്തിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Discussion about this post