മുംബൈ: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. വിലക്ക് ഏഴ് വർഷമായി ചുരുക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ഓംബുഡ്സ്മാൻ ഡികെ ജെയിൻ ഉത്തരവിറക്കി. ഇതിൻ പ്രകാരം അടുത്ത സെപ്റ്റംബർ മുതൽ ശ്രീശാന്തിന് ഔദ്യോഗികമായി ക്രിക്കറ്റ് കളി പുനരാരംഭിക്കാം.
ഐപിഎൽ ഒത്തുകളിയുമായി ബന്ധപെട്ട കേസിൽ ഡൽഹി ഹൈക്കോടതി നേരത്തെ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്ന് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കും സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ശിക്ഷാ കാലാവധി പുനഃപരിശോധിക്കാനും സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ശ്രീശാന്തിന് അനുകൂലമായി ഒടുവിൽ നടപടി ഉണ്ടായിരിക്കുന്നത്
Discussion about this post