യൂണിവേഴ്സിറ്റി കോളജില്‍ വീണ്ടും എസ്എഫ്ഐയുടെ ഗുണ്ടായിസം. രാഖി കെട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകനെ സസ്പെൻഡ് ചെയ്തു. പെൺകുട്ടി പ്രിൻസിപ്പലിനു നൽകിയ പരാതിയെത്തുടർന്നാണ് നടപടി.
ചൊവ്വാഴ്ച സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയെങ്കിലും പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കോളേജ് പ്രിൻസിപ്പൽ ഇതുവരെയും തയ്യാറായില്ല.
കോളേജിലെ ചരിത്രവിഭാഗത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പി.ജി. വിദ്യാർഥിനിയാണ് കൈയിൽ രാഖി കെട്ടി എത്തിയത്. ഇത് എസ്.എഫ്.ഐ. നേതാക്കളെ പ്രകോപിതരാക്കി. സംഘടിച്ചെത്തിയ ഇവർ പി.ജി. ക്ലാസിൽ കയറി ബഹളമുണ്ടാക്കി. വിദ്യാർഥിനിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ആദ്യം നേതാക്കളുടെ ഭീഷണിക്ക് പെൺകുട്ടി വഴങ്ങിയില്ല. ഭീഷണിപ്പെടുത്താനായി നേതാക്കളിലൊരാൾ ക്ലാസ് റൂമിന്റെ ജനൽ ചില്ല അടിച്ചുപൊട്ടിച്ചു. പ്രിൻസിപ്പലിന്റെ റൂമിന് എതിർവശത്തെ ബ്ലോക്കിലായിരുന്നു സംഭവം.
അധ്യാപകരെത്തിയാണ് പെണ്‍കുട്ടിയെ പ്രവര്‍ത്തകരില്‍ നിന്ന് രക്ഷിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടി സ്വയം രാഖി അഴിച്ചുമാറ്റി വസ്ത്രത്തില്‍ ഒളിപ്പിച്ചു.അതിനാല്‍ രാഖി കൈവശപ്പെടുത്താനുള്ള നേതാക്കളുടെ ശ്രമം പരാജയപ്പെട്ടു. അധ്യാപകര്‍ക്കു മുന്പില് ഭീഷണി മുഴക്കിയാണ് നേതാക്കള്‍ പിന്മാറിയത്.വിദ്യാര്‍ഥിനിയെ ആക്രമിക്കാന്‍ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് സസ്പെന്ഷന്. വിദ്യാര്‍ഥിനി പരാതിയില്‍ ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് നേതാക്കള്‍ക്കെതിരെ നടപടി എടുത്തത്.
എസ്.എഫ്.ഐ. നേതാക്കൾ പ്രവർത്തകനെ കുത്തിയ സംഭവത്തിനു ശേഷം കോളേജിൽ ഏർപ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങൾ വീണ്ടും പരാജയപ്പെടുന്നുവെന്നതിന്റെ സൂചനയാണ് ഈ സംഭവമെന്ന് പരാതി ഉയർന്നിട്ടുണ്ട്. പഴയപടി എസ്.എഫ്.ഐ. നേതാക്കൾ കോളേജ് നിയന്ത്രണമേറ്റെടുത്തെന്നാണ് സൂചന.
Discussion about this post