നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ഉൾപാർട്ടി പോര് ശക്തമാകുന്നു. കോൺഗ്രസിനെ വെട്ടിലാക്കി മഹാരാഷ്ട്ര, ഹരിയാന , ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്.
വർഷാവസാനം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ബി.ജെ.പി ഏറെ ദൂരം മുന്നോട്ട് പോയി കഴിഞ്ഞു. എന്നാൽ സംഘടനതലത്തിലെ പ്രശ്നം പരിഹരിക്കാൻ കഴിയാതെ കോൺഗ്രസ് ഇരുട്ടിൽ തപ്പുകയാണ്. മുൻ നിര നേതാക്കളാണ് പലയിടത്തും പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖൈ പാട്ടീൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. മകന് എൻ.സി.പിയുടെ അഹമ്മദ് നഗർ ലോക്സഭ സീറ്റ് വിട്ട് നൽകാത്തതാണ് പ്രശ്നം. ദേശീയ പ്രസിഡന്റ് പദവി രാഹുൽ രാജി വച്ചതോടെ മിലിന്ദ് ദേവ്റ മുബൈ മേഖല പ്രസിഡന്റ് സ്ഥാനം രാജി വച്ചു.ഏക്നാഥ് ഗയ്ക് വാദ് ആണ് നിലവിലെ വർക്കിങ്ങ് പ്രസിഡന്റ്. മഹാരാഷ്ട്ര പി.സി.സി അധ്യക്ഷനായി കഴിഞ്ഞ മാസം ചുമതലയേറ്റ ബാലാ സാഹെബ് തോറാട്ടിനെതിരെ ഒരു വിഭാഗം പാർട്ടിയ്ക്കുളളിൽ തന്നെ ഉണ്ട്.
ജാർഖണ്ഡിൽ അജോയ് കുമാർ രണ്ടാ്ച മുൻപ് രാജി വച്ചു. തന്റെ സഹപ്രവർത്തകരേക്കാളും ഭേദം ക്രിമിനലുകളാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയ്ക്ക് അയച്ച രാജിക്കത്തിൽ നേതാക്കൾ തമ്മിലുളള പ്രശ്നങ്ങൾ ചൂണ്ടികാണിച്ചു.
ഹരിയാനയിൽ മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയും അശോക് തൻവാറും തമ്മിൽ പരസ്യമായി ഏറ്റുമുട്ടി. തന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് സൂചന നൽകി.കഴിഞ്ഞ ദിവസം ഹൂഡ നടത്തിയ റാലിയിൽ തൻവാർ വിട്ടു നിന്നു.
Discussion about this post