‘അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക വളർച്ചയെന്ന ഇന്ത്യയുടെ സ്വപ്ന സാക്ഷാത്ക്കാരം നേടാൻ ഇന്ത്യ കണ്ടെത്തിയ പങ്കാളിയാണ് യുഎഇ യെന്ന് ‘പ്രധാനമന്ത്രി നരേന്ദ്രമോദി. എമിറേറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ദ്വിദിന സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘പരസ്പര സഹകരണത്തിലൂടെ അഞ്ച് ട്രില്യൺ ഡോളർ വളർച്ചയെന്ന ഇന്ത്യയുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഞങ്ങൾ പരിഗണിക്കുന്ന മൂല്യമുളള പങ്കാളിയാണ് ‘യു.എ.ഇ.
‘2024-2025 ഓടെ അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക വളർച്ചയിൽ എത്തുകയാണ് ലക്ഷ്യം. ഇപ്പോൾ ഞങ്ങൾ തീവ്രമായ ആഗ്രഹം സാധിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തിനുളളിൽ 1.7 ട്രില്യൺ ഡോളർ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. വിദേശ രാജ്യങ്ങങ്ങളോടൊപ്പം ആഭ്യന്തരമായും ഈ ലക്ഷ്യം നേടിയെടുക്കാൻ ഇന്ത്യൻ സർക്കാർ ശ്രമിക്കുകയാണ്.ഠ
‘എക്കാലത്തെയും മികച്ച ബന്ധമാണ് ഇന്ത്യയും,യുഎഇയും തമ്മിൽ ഉളളത്. ഇന്ത്യയുടെ പ്രധാനപ്പെട്ട മേഖലകളിൽ യുഎഇ നിക്ഷേപം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണം, പോർട്ട്, എയർപോർട്ട്, പ്രതിരോധം,നിർമ്മാണം, എനർജി മേഖലകളിൽ ഉൾപ്പടെ നിക്ഷേപം കൊണ്ടുവരാൻ യു.എ.ഇയ്ക്ക് താത്പര്യമുണ്ടെന്ന്’ മോദി പറഞ്ഞു.
‘2017ൽ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി ഉണ്ടാക്കിയിട്ടുളള കരാറുകൾ നടപ്പാക്കുന്നതിൽ പുരോഗതി ഉണ്ട്. അദ്ദേഹവുമായി നടത്തുന്ന ചർച്ചയിൽ കൂടുതൽ മേഖലകളിൽ സഹകരണം പ്രതീക്ഷിക്കുന്നുണ്ടെന്നും’ പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post