ഫ്രാൻസി ജി-7 ഉച്ചക്കോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നാല് ലോക നേതാക്കളെ കാണും. ജമ്മു കശ്മീർ പ്രശ്നം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ചർച്ച ചെയ്യും.ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ഇന്ത്യയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ നിലവിലുള്ള ഇന്ത്യ-പാകിസ്ഥാൻ സ്ഥിതി മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും.
വൈകീട്ട് 3.45 മുതൽ 4.30 വരെയാണ് കൂടിക്കാഴ്ച. ഈവർഷം ഇരു നേതാക്കളും തമ്മിലുളള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി-20 ഉച്ചക്കോടിയിലാണ് ആദ്യം സംസാരിച്ചത്.ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.
ട്രംപിന് കൂടാതെ സെനഗൾ പ്രസിഡന്റ് മാക്കി സാൾ,ജർമ്മൻ ചാൻസലർ ആംഗലേയ മെർക്കൽ, ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര എന്നിവരെയും പ്രധാനമന്ത്രി കാണും.കാലാവസ്ഥ വ്യതിയാനം,സാങ്കേതികത
എന്നിവ ചർച്ചയാകും.
Discussion about this post