ഭദ്രാദ്രി ഗ്രാം: തലയ്ക്ക് എട്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റ് ദമ്പതികൾ പൊലീസിന് മുന്നിൽ കിഴടങ്ങി. ഇരുവരുടെയും തലയ്ക്ക് നാല് ലക്ഷം രൂപ വിതമാണ് പാരിതോഷികം പ്രഖ്യാപിക്കപ്പെട്ടിരുന്നത്. ഭദ്രാദ്രി ഗ്രാം പൊലീസിന് മുന്നിലാണ് ഇവർ കീഴടങ്ങിയത്.
മുപ്പത് വയസ്സുകാരനായ നരസിംഹ റാവുവും ഭാര്യ പോദിയം സന്നിയുമാണ് കീഴടങ്ങിയിരിക്കുന്നത്. മാംഗി മേഖലയിലെ ഇന്ദ്രവെല്ലി ഖനാപുർ ഏരിയ കമ്മിറ്റി അംഗമാണ് സോദി നരസിംഹ റാവു. ഇരുപത്തിയഞ്ചുകാരിയായ സന്നി കോർകത്തപാദു ഏരിയ കമ്മിറ്റി അംഗമാണ്.
2007ൽ മാവോയിസ്റ്റ് ആയ റാവു 2017ലാണ് ഖാൻപുർ മാംഗി ഏരിയ കമ്മിറ്റി അംഗമാകുന്നത്. 2015ൽ വാറംഗലിലെ രംഗാപുർ അടക്കം നിരവധി സ്ഥലങ്ങളിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്. സന്നി 2013ലാണ് മാവോയിസ്റ്റ് ആയി അംഗത്വമെടുത്തത്.
Discussion about this post