ജമ്മു കശ്മീരിലെ അതിക്രമ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ സൈന്യം പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി. അല്ലാത്ത പക്ഷം ശക്തമായ തിരിച്ചടിയുണ്ടാകും. 1971 ലെ യുദ്ധം ആവർത്തിക്കുമെന്നും ഇന്ത്യ പറഞ്ഞു. 93,000 പാക്കിസ്ഥാൻ സൈനികരെ ഇന്ത്യ കീഴടക്കി. ബംഗ്ലാദേശിന്റെ സൃഷ്ടിക്ക് കാരണമായ യുദ്ധത്തിൽ നിന്നും അയൽരാജ്യം ഇനിയും പാഠങ്ങൾ പഠിച്ചിട്ടില്ലെന്ന് ചിനാർ കോർപ്സ് കമ്മാൻഡർ ലഫ്റ്റന്റ് ജനറൽ കെ.ജെ.എസ് ധില്ലൺ പറഞ്ഞു.
അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഇന്ത്യയിലേക്ക് പരമാവധി തീവ്രവാദികളെ നുഴഞ്ഞകയറാൻ സഹായിക്കുന്നതിനുളള പാക്കിസ്ഥാന്റെ നിലപാടിൽ മാറ്റമില്ലാതെ തുടരുകയാണ്.ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ സമാധാനം തകർക്കാനുളള നടപടികളുമായി പാക്കിസ്ഥാൻ മുന്നോട്ട് പോകുകയാണെന്ന് കരസേന ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മോശം സമ്പദ് വ്യവസ്ഥതയും, മോശ നയതന്ത്ര കാരണം നിരവധി പേരാണ് ഐഎസ്ഐയിലും പാക്കിസ്ഥാൻ സൈന്യത്തിലും ചേരുന്നത്. പാക്കിസ്ഥാൻ പ്രകോപിപ്പിച്ചാൽ അവരുടെ തലമുറകൾ ഓർമ്മിക്കുന്ന രീതിയിലുളള ഉചിതമായി മറുപടി നൽകും.പ്രതിരോധമന്ത്രി കരസേന മേധാവിയെ വിളിക്കുകയും ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
1971 നേക്കാളും മികച്ച ഒരു പാഠം ഇന്ത്യൻ സൈന്യം പഠിപ്പിക്കുമെന്നും ധില്ലൺ കൂട്ടിച്ചേർത്തു.
Discussion about this post