രേവാരി: ഒക്ടോബർ എട്ടിന് മുൻപായി ഹരിയാനയിലെ രേവാരി റെയിൽവേ സ്റ്റേഷനും നിരവധി ക്ഷേത്രങ്ങളും ബോബിട്ട് തകർക്കുമെന്ന് ജെയ്ഷെ മുഹമ്മദിന്റെ ഭീഷണി. മസൂദ് എന്ന് പേരുള്ളൊരാൾ എഴുതിയതായി കണക്കാക്കപ്പെടുന്ന ഒരു കത്തും പൊലീസ് പുറത്തു വിട്ടു. ഇത് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ എഴുതിയതാണെന്ന് സംശയിക്കപ്പെടുന്നു.
പാക് ഭീകര സംഘടനായ ജെയ്ഷെ മുഹമ്മദ് ഇന്ത്യയിൽ കടൽ മാർഗ്ഗം ആക്രമണത്തിന് പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ ആക്രമണത്തിന് തയ്യാറായി അമ്പതോളം ജെയ്ഷെ ഭീകരർ നാവിക പരിശീലനം നടത്തുന്നതായി ബി എസ് എഫും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഏത് ഭീഷണിയെയും നേരിടാൻ നാവിക സേന തയ്യാറാണെന്ന് നാവിക സേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.
ഭീഷണിയെ തുടർന്ന് രേവാരി റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി.
Discussion about this post