ജന്മദിനത്തിൽ ആശംസകൾ നേർന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ജനതയ്ക്ക് മോദിയുടെ വികാരനിർഭരമായ മറുപടി. സമസ്ത മേഖലയിലുളളവരും പ്രധാനമന്ത്രിയ്ക്ക് ആശംസകൾ നേർന്ന് സാമൂഹിക മാധ്യമങ്ങളിലെത്തി.
‘എല്ലാ മേഖലയിലുളളവരും ഇന്ന് എനിക്ക് ആശംസകൾ അറിയിച്ചു. ആയിരക്കണക്കിന് ആളുകൾ വിലപ്പെട്ട ഓർമ്മകൾ നിറയുന്ന ഫോട്ടോകൾ പങ്കു വച്ചു. നിങ്ങളുടെ ആശംസകളിൽ ഞാൻ കൃതജ്ഞനാണ്. അചഞ്ചലമായ ഈ വാത്സല്യവും പിന്തുണയും എന്നെ വളരെയധികം ശക്തനാക്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പതിവ് തെറ്റിക്കാതെ ഇത്തവണയും മോദി പിറന്നാൾ ഗുജറാത്തിലെ ഗാന്ധി നഗറിലെ വീട്ടിൽ അമ്മയ്ക്കൊപ്പമാണ് ആഘോഷിച്ചത്. ആർഭാടങ്ങളില്ലാതെയുളള ആഘോഷം. അമ്മ ഹീര ബെൻ മോദിയ്ക്ക് ഇഷ്ടമുളള വിഭവങ്ങളാണ് ഉച്ചഭക്ഷണത്തിന് തയ്യാറാക്കിയത്. താലി മീൽസാണ് അമ്മ ഒരുക്കിയത്. റൊട്ടി, പരിപ്പ്, പയർ,സാലഡ്,പച്ചക്കറി കറികൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് മുന്നിൽ മോദി കുട്ടിയെ പോലെ ഇരുന്നു ഭക്ഷണം കഴിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.ഭക്ഷണത്തിന് ശേഷം ് ഹീരാബെൻ മോദിയ്ക്ക്് പിറന്നാൾ സമ്മാനവും നൽകി.
Discussion about this post