വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടുമുള്ള അമേരിക്കയുടെ പരിഗണനകളിലെ വ്യത്യാസത്തെ വിലയിരുത്തി സാമൂഹ്യ മാദ്ധ്യമങ്ങൾ.
പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ബഹുമതികളോടെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരണം നൽകിയ അമേരിക്ക, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അമേരിക്കൻ സന്ദർശനത്തെ ഏറെക്കുറെ തമസ്കരിക്കുകയായിരുന്നു.ഇന്ത്യൻ പ്രധാനമന്ത്രി ഹൂസ്റ്റണിലെത്തിയപ്പോൾ അമേരിക്കൻ ഭരണവകുപ്പിലെ ട്രേഡ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ഓള്സൺ, യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍, അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി ഹര്‍ഷ് വര്ധന് ശ്രിംഗ്ല എന്നിവർ സ്വീകരിക്കാൻ എത്തിയിരുന്നു.
എന്നാൽ ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാന് പ്രതിനിധി മലീഹ ലോധിയും ചില പാകിസ്ഥാന് നയതന്ത്ര ഉദ്യോഗസ്ഥരും മാത്രമാണ് ഇമ്രാന് ഖാനെ സ്വീകരിക്കാന്‍ എത്തിയിരുന്നത്.
ഹൂസ്റ്റണിലെ ‘ഹൗഡി മോഡി’ പരിപാടിയില്‍ പങ്കെടുക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാളെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. സെപ്റ്റംബർ 24ന് നരേന്ദ്ര മോദിയും ട്രമ്പും തമ്മിൽ വീണ്ടും കൂടിക്കാഴ്ച നടക്കും.
Discussion about this post