ഇന്ത്യ-ചൈന സംഘർഷ മേഖലയായ ദോക് ലാം മേഖലയിലേക്ക് എത്തിച്ചേരാൻ ഇനി 40 മിനിറ്റ് മാത്രം. ഈ മേഖലയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനുളള പുതിയ റോഡ് നിർമ്മാണം പൂർത്തിയായി.കഴുതപ്പുറത്തോ ,കാൽനടയായോ ഇവിടേക്ക് എത്തിച്ചേരാൻ എഴ് മണിക്കൂർ സമയം എടുക്കും. റോഡ് വന്നതോടെ യാത്ര എളുപ്പമായി. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ആണ് പാത നിർമിച്ചത്. അതിർത്തിയിലെ സൈനിക നീക്കങ്ങളിൽ നിർണ്ണായക പ്രധാന്യമുളള പാതയുടെ നിർമ്മാണം 2015 ലാണ് ആരംഭിച്ചത്.
പ്രധാനമായും സൈനിക നീക്കമാണ് ഈ സമാന്തര പാതകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സൈനിക വക്താവ് പറഞ്ഞു.2017 ജൂണിൽ ഈ മേഖലയിൽ ഇന്ത്യൻ-ചൈനീസ് സൈന്യം ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. തർക്ക മേഖലയായ ദോക് ലാമിലൂടെ ചൈന റോഡ് നിർമാണം ആരംഭിച്ചതാണ് അന്ന് സംഘർഷത്തിനിടയാക്കിയത്. മേഖലയിൽ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിൻവലിച്ചതിനെ തുടർന്ന് 2017 ഓഗസ്റ്റിലാണ് സംഘർഷം അവസാനിച്ചത്.
Discussion about this post