അഹമ്മദാബാദ് : ഗുജറാത്തില്‍ 1946ലെ വര്‍ഗ്ഗീയ കലാപത്തില്‍ ഹിന്ദുക്കളെ രക്ഷിക്കാന്‍ ശ്രമിച്ച് കൊല്ലപ്പെട്ട റജബ് അലി ലഖാനിയുടെ കുടുംബം ഹിന്ദുമതം സ്വീകരിച്ചെന്ന റിപ്പോര്‍ട്ട്. ചരിത്രകാരനായ റിസ്വാന് കദ്രിയാണ് ഇക്കാര്യം അറിയിച്ചത്. റജബ് ലഗാനിയുടെ കുടുംബത്തെ അന്വേഷിച്ച് ചെന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും റജബ് അലി പറയുന്നു.
1969 ലും 1970 ലും ഉണ്ടായ കലാപങ്ങളില്‍ മൂന്നു തവണ കുടുംബത്തിനു നേരെ വധശ്രമം ഉണ്ടായിരുന്നു. ഈ കാരണത്താല്‍ കുടംബത്തിന് ഹിന്ദു മതം സ്വീകരിക്കേണ്ടി വന്നത് എന്ന് റജബിന്റെ മൂത്ത സഹോദരന് വസീര്‍ അലിയുടെ മകന് റാഷ്മിന് പറഞ്ഞു. റാഷ്മിന് ഹിന്ദുമതം സ്വീകരിച്ചത് 1965ല്‍ ആണ്.1 969ലെ കലാപത്തില്‍ പതിനായിരത്തോളം മുസ്ലീമുകള്‍ കൊല്ലപ്പെട്ടു. ജീവനു പോലും ഭീഷണി നേരിട്ട പലരും വിവിധ സ്ഥലങ്ങളിലേക്ക് കുടിയേറി. ഇതേത്തുടര്‍ന്ന് റാഷ്മിന്റെ സഹോദരീ സഹോദരന്മാര് മതം മാറി. എന്നാല്‍ ലഖാനിയുടെ ഇളയ സഹോദരന് റംസാന് അലി നാടുവിട്ടിരുന്നില്ല.എന്നാല്‍ നരന്‍പുരയിലെ വീട്ടില്‍ ആക്രമണം നടന്നതോടുകൂടി റംസാനും മതം മാറി രമണ്‍ലാല്‍ എന്ന പേരു സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ മൂത്ത മകന് സുബാന് സാം എന്ന പേരില്‍ കാനഡയില്‍ താമസിക്കുകയാണ്. പലരും പലയിടത്താണ് താമസമെങ്കിലും പരസ്പരം ബന്ധപ്പെടാറുണ്ട്.
1946 ജൂലൈ ഒന്നിനു ജമാല്പൂരിലെ ജഗന്നാഥക്ഷേത്രത്തില്‍ നിന്നുള്ള രഥയാത്ര നടക്കുന്നതിനിടെയാണ് ആദ്യമായി കലാപം പൊട്ടിപ്പുറപ്പെട്ടത്.ഇതിനെതിരെ പോരാടാന്‍ മുന്പിലേക്കു വന്നത് റജബ് അലിയും വസന്ത് റാവു ഹെഗിത്ഷെയുമാണ്. റജബ് അലി ഹിന്ദുക്കളേയും വസന്താ റാവു മുസ്ലീമുകളേയും രക്ഷപ്പെടുത്തി. പക്ഷേ ഈ പോരാട്ടത്തിനിടെ ഇരുവരും കൊല്ലപ്പട്ടു. ഇവരുടെ ഓര്‍മ്മയ്ക്കായി ജമാല്‍പൂരില്‍ സാഹോദര്യ സ്മാരകം പണി കഴിപ്പിച്ചിരുന്നു
മതസൗഹാര്‍ദത്തിനു വേണ്ടി പോരാടി ജീവിതം ബലിയര്‍പ്പിച്ച വസന്തും റജബും കോണ്‍ഗ്രസ്സ് സേവാദള്‍ പ്രവര്‍ത്തകരായിരുന്നു. ഇരുവരുടേയും ഓര്‍മ്മ ദിനം സമാധാനപ്രവര്ത്തകര് സമുദായസൗഹാര്‍ദ്ദ ദിനമായി ആചരിച്ചു വരുന്നുണ്ട്.
Discussion about this post