26/11 മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദ് ഉൾപ്പടെയുളള തീവ്രവാദികൾക്കെതിരെ നടപടി എടുക്കാത്തതിൽ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്). യുഎൻഎസ് സി ആർ 1267 ബാധ്യതകൾ പൂർണ്ണമായും നടപ്പാക്കുന്നതിൽ രാജ്യം മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് എഫ്എടിഎഫ് വ്യക്തമാക്കി. ലക്ഷർ ഇ തൊയ്ബ, ജമ്മാത്ത് ഉദ് വാ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ലെന്ന് എഫ് എടിഎഫ് കണ്ടെത്തി.
തീവ്രവാദികളിലേക്കും തീവ്രവാദ സംഘടനകളിലേക്കും പണമൊഴുക്ക് തടയുന്നതിനുളള പാക്കിസ്ഥാന്റെ പുരോഗതി വിലയിരുത്തി ശേഷമാണ് നടപടി. കളളപ്പണം, ഭീകരാക്രമണ സാധ്യതകൾ, അന്തർദേശീയ അപകടസാധ്യതകൾ, തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ എന്നിവ പാക്കിസ്ഥാൻ തിരിച്ചറിയുകയും വിലയിരുത്തുകയും വേണമെന്ന് എഫ്എടിഎഫ് പറഞ്ഞു. ലിസ്റ്റു ചെയ്ത എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ യുഎൻഎസ് സിആർ 1267 ബാധ്യതകൾ പൂർണ്ണമായി നടപ്പാക്കാൻ പാക്കിസ്ഥാൻ മതിയായ നടപടികൾ സ്വീകരിച്ചിട്ടില്ല. എഎഫ്എടിഎഫ് നിശ്ചയിച്ചിരുന്ന 40 പാരാ മീറ്ററുകളിൽ 36 എണ്ണം പാക്കിസ്ഥാൻ ഭാഗികമായി പാലിച്ചിട്ടുണ്ടെന്ന് പ്രാദേശിക സംഘടനയായ ഏഷ്യ പസഫിക് ഗ്രൂപ്പ്(എപിജി) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
അടുത്തയാഴ്ച പാരീസിൽ നടക്കുന്ന എഫ്എടിഎഫ് പ്ലീനറിയിലേക്കുളള ഇന്ത്യയുടെ കേസ് റിപ്പോർട്ട് ഇതോടെ ശക്തമാകും. കളളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് എപിജി കൊണ്ടുവന്ന പാക്കിസ്ഥാനെ കുറിച്ചുളള മ്യൂച്ചൽ മൂല്യ നിർണ്ണയ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ ഒക്ടോബർ 13 മുതൽ 18 വരെയുളളയോഗത്തിൽ പരിഗണിക്കും.
Discussion about this post