ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ വീണ്ടും പാക് ഡ്രോണുകള്‍ എത്തിയതായി വിവരം. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ രണ്ട് ഗ്രമങ്ങള്‍ക്ക് മുകളിലൂടെ ഡ്രോണ്‍ പറന്നത് കണ്ടതായി ഗ്രാമവാസികള്‍ പറഞ്ഞു. ഹസാരസിംഗ, തെന്ദിവാല ഗ്രാമങ്ങളിലാണ് ആണ് ഡ്രോണുകള്‍ കണ്ടത്. ഗ്രാമവാസികള്‍ ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്.
നേരത്തെ അതിര്‍ത്തി സംരക്ഷണ സേനയും പാക് ഡ്രോണ്‍ കണ്ടതായി അറിയിച്ചിരുന്നു. ഹുസ്സൈനിവാല പ്രദേശത്ത് രാത്രി അഞ്ച് തവണയാണ് ഡ്രോണ്‍ കണ്ടത്. പാക് ഡ്രോണുകളുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ച പശ്ചാത്തലത്തില്‍ സുഹൈനിവാല പ്രദേശത്ത് തെരച്ചില്‍ നടത്തിയതായി ഫിറോസ്പുര്‍ പോലീസ് സൂപ്രണ്ട് ബല്‍ജീത് സിംഗ് സിന്ധു വ്യക്തമാക്കി.ക
സെപ്തംബർ ഒമ്പതിനും 16നും ഇടയിലായി അതിർത്തിക്കിപ്പുറത്തേക്ക് ഡ്രോൺ ഉപയോഗിച്ച് വെടിക്കോപ്പുകൾ കടത്തിയതായി സുരക്ഷാ സേന സ്ഥിരീകരിച്ചിരുന്നു. പാകിസ്ഥാന്റെ പിന്തുണയോടെ തീവ്രവാദികളാണ് ആയുധം കടത്തിയതെന്ന് സൈന്യം പറയുന്നു.പാക് ചാരസംഘടനയായ ഐ.എസ്.ഐ ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് എന്ന ഭീകരഗ്രൂപ്പിന്റെ ഒത്താശയോടെയാണ് ആയുധങ്ങൾ എത്തിച്ചതെന്നാണ് വിവരം.
ജർമ്മനിയിൽ നിന്ന് പാകിസ്ഥാനിലെ ലാഹോർ വഴി കൊണ്ടു വന്നതാണ് ആയുധങ്ങൾ. പഞ്ചാബ് അതിർത്തിയിൽ നിന്ന് ഇത്തരത്തിലുള്ള പാക് ഡ്രോൺ പിടിച്ചെടുത്തിരുന്നു. ആയുധങ്ങൾ എത്തിച്ച പാക് ഡ്രോണുകളിൽ ഒന്നാണ് പൊലീസ് പിടിച്ചെടുത്തത്.
Discussion about this post