മഹാബലിപുരത്തെ പ്രഭാത സവാരിക്കിടെ,തീരത്തടിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ചപ്പു ചവറുകൾ വൃത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ ട്വിറ്ററിലൂടെയാണ് ചിത്രങ്ങളും ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചത്.
രാവിലെ 30 മിനിറ്റ് നീണ്ട ‘മോണിംഗ് വാക്കിനിടെ’, തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ചപ്പു ചവറുകൾ ശേഖരിച്ചു. ഇവയെല്ലാം എടുത്ത് ഹോട്ടൽ ജീവനക്കാരനെ ഏൽപിച്ചു. രാവിലെയുള്ള പ്രഭാത നടത്തം ‘പ്ലോഗിംഗ്’ ആയിക്കൂടി വിനിയോഗിച്ചെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.
Plogging at a beach in Mamallapuram this morning. It lasted for over 30 minutes.
Also handed over my ‘collection’ to Jeyaraj, who is a part of the hotel staff.
Let us ensure our public places are clean and tidy!
Let us also ensure we remain fit and healthy. pic.twitter.com/qBHLTxtM9y
— Narendra Modi (@narendramodi) October 12, 2019
രാവിലെയുള്ള വ്യായാമത്തിനായി നടക്കാനോ ഓടാനോ പോകുന്നതിനിടെ, വഴിയരികിലെ മാലിന്യങ്ങൾ കൂടി എടുത്ത് മാറ്റി പരിസരം ശുചീകരിക്കുന്നതിനാണ് പ്ലോഗിംഗ് എന്ന് പറയുക. സ്വീഡനിൽ 2016-ൽ ഒരു വലിയ മുന്നേറ്റമായി തുടങ്ങിയതാണിത്. പിന്നീടിത് മറ്റ് രാജ്യങ്ങളിലും നടപ്പാക്കാൻ തുടങ്ങി. ഇത്തരത്തിൽ പരിസരം ശുചീകരിക്കാൻ കൂടി ഇറങ്ങിയതാണ് താൻ എന്ന സന്ദേശവുമായാണ് മോദി എത്തുന്നത്
നമ്മുടെ പൊതു സ്ഥലങ്ങള്‍ വ്യത്തിയായി സൂക്ഷിക്കണമെന്നും നമ്മുടെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരിയിക്കണമെന്നും വീഡിയോയ്ക്കൊപ്പമുള്ള ട്വീറ്റിലുണ്ട്.
മോദി കടല്‍തീരത്തെ പാറക്കൂട്ടത്തിന് മുകളില്‍ വിശ്രമിക്കാനിരുന്നതിന്റേയും തിരകളിലൂടെ നടക്കുന്നതിന്റേയും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റുമായി നടത്തുന്ന ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി മഹാബലിപുരത്തെത്തിയത്
Discussion about this post