ജമ്മു കശ്മീരിലെ അനന്ത്നാഗ് പജൽപുര പ്രദേശത്തിന് സമീപം സുരക്ഷ സേനയുമായുളള ഏറ്റുമുട്ടലിൽ മൂന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾ കൊല്ലപ്പെട്ടു. പ്രദേശത്ത് കൂടുതൽ തീവ്രവാദികൾ ഉണ്ടോ എന്നറിയാൻ സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കി.സുരക്ഷ സേനയും തീവ്രവാദികളും തമ്മിലുളള ഏറ്റുമുട്ടൽ രാവിലെ ആറ് മണിയോടെ ആണ് ആരംഭിച്ചത്.
കരസേനയും സിആർപിഎഫും സംയുക്തമായാണ് ഏറ്റമുട്ടലിൽ പങ്കെടുക്കുന്നത്. പ്രദേശത്തെ ഒരു വീട്ടിൽ മൂന്ന് തീവ്രവാദികൾ തമ്പടിച്ചിരിക്കുന്നതായാണ് വിവരം. ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ തീവ്രവാദികൾ ഉണ്ടെന്ന് സൈന്യത്തിന് സൂചന ലഭിച്ചത്.ഇതേ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ തുടർന്ന് കൊണ്ടിരിക്കുകയാണെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു.
Discussion about this post