പാക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യയുടെ ആക്രമണം.നിരവധി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ .കുപ്വാര ജില്ലയില്‍ തങ്ധാര്‍ മേഖലയിലാണ് ആക്രമണം. കരസേനാ വ്യത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
ഇന്ന് രാവിലെ എഴുമണിയോടെ ഇന്ത്യന്‍ സൈന്യം തിരിച്ചടി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പാക് അധീന കശ്മീരിലെ ഭീകരവാദക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാക് നടപടിയെ ഇന്ത്യ അപലപിച്ചിരുന്നു. എന്നാല്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് കരസേന തിരിച്ചടിക്കാന്‍ തീരുമാനിച്ചത്
അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന ഭീകരവാദക്യാമ്പുകള്‍ ലക്ഷ്യമിട്ടുതന്നെയാണ് ഇന്ത്യന്‍സേന ആക്രമണം നടത്തിയത്. അതിര്‍ത്തിയില്‍ നിന്ന് ഭീകരരെ ഇന്ത്യയിലേക്ക് കടത്തി വിടാനായി പാക് സൈന്യം സഹായം നല്‍കുന്നതിന്റെ തെളിവുകള്‍ ഇന്ത്യന്‍ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്
കഴിഞ്ഞ ആഴ്ച ഉണ്ടായ ആക്രമണത്തിലും രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചിരുന്നു .കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിന് പിന്നാലെ അതിരൂക്ഷമായ ആക്രമണമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
Discussion about this post