രാജ്യാന്തര തലത്തിൽ വളർച്ചയുടെ മുഖ്യകേന്ദ്രമായി തെക്കൻ ഏഷ്യയുടെ മുന്നേറ്റത്തെ നയിക്കുന്നത് ഇന്ത്യയായിരിക്കുമെന്ന് രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2040 ആകുമ്പോഴേക്കും ലോകരാജ്യങ്ങളുടെ മൊത്തം വളർച്ചയിൽ മൂന്നിലൊന്നും തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നായിരിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ട് പറയുന്നു. അതേസമയം ഭൂമിശാസ്ത്രപരമായി ഐഎംഎഫ് വിവിധ രാജ്യങ്ങളെ തരംതിരിച്ചപ്പോൾ തെക്കൻ ഏഷ്യയിൽ അഫ്ഗാനിസ്ഥാനെയും പാക്കിസ്ഥാനെയും ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഐഎംഎഫ് റിപ്പോർട്ട് പ്രകാരം് ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, മാലദ്വീപ് എന്നിവയാണ് തെക്കൻ ഏഷ്യയിൽ ഉൾപ്പെടുന്ന രാജ്യം
പ്രകടമായ ഉദാരവൽക്കരണ സാഹചര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമം, വൻതോതിലുള്ളതും യുവത്വം നിറഞ്ഞതുമായ തൊഴിൽ ശക്തി എന്നിവയുടെ പിൻബലത്തിലായിരിക്കും തെക്കൻ ഏഷ്യ വളർച്ചയിൽ മുന്നിലെത്തുക.പറന്നുയരാൻ തയാറായോ തെക്കൻ ഏഷ്യസുസ്ഥിരമായ, എല്ലാം ഉൾപ്പെടുത്തിയ വളർച്ചാ അജൻഡ’ എന്നു പേരിട്ട റിപ്പോർട്ടിലാണ് ഈ നിരീക്ഷണം. തിങ്കളാഴ്ച ഡൽഹിയിൽ റിപ്പോർട്ട് പുറത്തിറക്കും. വളർച്ചാനിരക്കും ഏഷ്യയുടെ മറ്റു ഭാഗങ്ങളിലുള്ള വികസനവും വിലയിരുത്തുമ്പോൾ ആഗോള വളർച്ചയുടെ കേന്ദ്രമായി തെക്കൻ ഏഷ്യ മാറുമെന്നതു വ്യക്തമാണെന്നും ഐഎംഎഫ് ഏഷ്യ പസിഫിക് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ആൻ മേരി ഗൽഡ് വൂൾഫ് പറഞ്ഞു.
2030 ആകുമ്പോഴേക്കും മേഖലയിലെ 15 കോടിയിലേറെ വരുന്ന യുവജനം തൊഴിൽമേഖലയിലേക്ക് എത്തും. ഉയർന്ന നിലവാരമുള്ള, തൊഴിൽ കേന്ദ്രീകൃതമായ വളർച്ചാ പദ്ധതികളാണ് തയാറാക്കുന്നതെങ്കിൽ ഈ യുവാക്കളായിരിക്കും തെക്കൻ ഏഷ്യയുടെ കരുത്ത്. സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളെയും സന്തുലിതമായി കൊണ്ടുപോകുന്നതിനുള്ള പ്രേരകശക്തിയായും ഇവർ മാറും. തെക്കൻ ഏഷ്യയിലെ ഓരോ രാജ്യങ്ങളെയും പ്രത്യേകം കേന്ദ്രീകരിച്ചുള്ള നയനിർദേശങ്ങളാണ് ഐഎംഎഫ് റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്.
ഉന്നത വിദ്യഭ്യാസ മേഖലയില് ഇന്ത്യൻ മുന്നേറ്റം തൃപ്തികരമാണെന്ന് ആൻ മേരി പറയുന്നു.
സ്വകാര്യ കമ്പനികളുടെ വളർച്ചയ്ക്കാവശ്യമായ സൗകര്യങ്ങൾ ഇന്ത്യ ഒരുക്കേണ്ടതുണ്ട്. അതോടൊപ്പം നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളും വേണം. ഇന്ത്യയിലുണ്ടാകുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താൻ പറ്റിയ തൊഴിലാളികളെയും സൃഷ്ടിക്കേണ്ടതുണ്ട്. കമ്പനികൾ ചുവപ്പുനാടയിൽ കുരുങ്ങുന്ന അവസ്ഥയുമുണ്ടാകരുത്. ഈ രീതിയിൽ പുതിയ പരിഷ്കാരങ്ങൾ കേന്ദ്രീകരിച്ചു മുന്നോട്ടുപോകാൻ ഒട്ടും വൈകരുതെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സമയം വൈകുമ്പോൾ ഉണ്ടാകുന്ന തിരിച്ചടികൾ പരിഹരിക്കാൻ പിന്നീടൊരു പക്ഷേ സാധിക്കാതെ വരുമെന്നും ആൻമേരി വ്യക്തമാക്കി.
Discussion about this post