ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾക്കായി അമേരിക്കയിൽ നിന്നുളള പ്രതിനിധി സംഘം അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും.വാണിജ്യ ചർച്ചകൾക്കും, ഒത്തു തീർപ്പാക്കാത്ത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമാണ് പ്രതിനിധികൾ ഇന്ത്യയിലെത്തുന്നത്. പ്രധാന പ്രശ്നങ്ങൾ പരിഹരിച്ച് പാക്കേജ് അവതരിപ്പിക്കുകയാണ് ലക്ഷ്യം.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുൻഗണനാ വ്യാപാര ആനുകൂല്യങ്ങൾ റദ്ദാക്കിയതിനെ തുടർന്ന ്ജൂണിൽ ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര രംഗത്ത് പിരിമുറക്കം ഉയർന്നിരുന്നു. ഇതിന് മറുപടിയായി ബദാം, ആപ്പിൾ എന്നിവയുൾപ്പടെ 28 യുഎസ ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തി. ഈ വിഷയങ്ങളെല്ലാം വ്യാപാര ചർച്ചകളിൽ ഇടംപിടിക്കും.
വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ നവംബർ 12 മുതൽ മൂന്ന് ദിവസത്തെ യാത്രയിൽ വാഷിങ്ങ് ടൺ സന്ദർശിച്ചിരുന്നു. നവംബർ 13 ന് അമേരിക്കൻ വാണിജ്യ വ്യവസായ മന്ത്രി റോബർട്ട് ലൈറ്റ് ഹൈസറുമായി ചർച്ച നടത്തി. ചില പ്രധാന വാണിജ്യ പ്രശ്നങ്ങളിൽ ഇത് വഴിത്തിരിവായി. നവംബർ 14 ന് ന്യൂയോർക്കിലെ ബിസിനസ് ,വ്യവസായ പ്രതിനിധികളുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർനടപടിയാണ് യുഎസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനം.
\]\]
Discussion about this post