ഡൽഹി: നിർഭയ കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. ഒരു മാസത്തിനുള്ളിൽ വധശിക്ഷ നടപ്പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ അപ്പീലുകൾ തള്ളിയിരുന്നു. എന്നാൽ അവസാന ശ്രമമെന്ന നിലയ്ക്ക് പ്രതികൾ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയേക്കും. ഒരു പ്രതിയായ വിനയ് ശർമ്മ ദയാഹർജി നൽകി കഴിഞ്ഞു. വിനയ് ശർമ്മയുടെ ഹർജി തള്ളണമെന്ന് ഡൽഹി ഗവർണ്ണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രപതിയും ദയാഹർജി തള്ളുന്ന സാഹചര്യമുണ്ടായാൽ വധശിക്ഷ ഏത് നിമിഷവും നടപ്പാക്കപ്പെടും.
രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന് ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ രാംസിംഗ് വിചാരണ കാലയളവിൽ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതി ജുവനൈൽ കോടതിയുടെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. മറ്റ് നാല് പേരുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്നത്.
2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടബലാത്സംഗം നടന്നത്. അക്രമത്തിൽ മാരകമായി പരിക്കേറ്റ പെൺകുട്ടി ഡിസംബർ 29ന് മരിച്ചിരുന്നു.
Discussion about this post