കൊച്ചി-പത്ത് വര്‍ഷത്തിനിടെ 595 കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ കര്‍ഷക ആത്മഹത്യ തടയാനുള്ള കേന്ദ്ര ഫണ്ട് പാഴാക്കി സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ. കര്‍ഷക ആത്മഹത്യ തടയാന്‍ കേന്ദ്രം അനുവദിച്ച തുകയില്‍ 2013-14 സാമ്പത്തിക വര്‍ഷം 251.32 കോടി രൂപ ലാപ്സാക്കിയതായി സര്‍ക്കാര്‍ തന്നെ നല്കിയ കണക്കുകളില്‍ വ്യക്തമാക്കുന്നു. 668. 95 കോടിയാണ് പോയ സാമ്പത്തിക വര്‍ഷം കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 251.32 കോടി രൂപ കേരളം തിരികെ നല്കി. വിനിയോഗിച്ചതാകട്ടെ 417.63 കോടി രൂപ മാത്രവും.് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകരോട് സമീപനം വ്യക്തമാകുന്നത്.
2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 594 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 187 പേരാണ് വയനാട് ജില്ലയില്‍ മാത്രം ആത്മഹത്യ ചെയ്തത്. പാലക്കാട്ട് 66ഉം തൃശ്ശൂരില്‍ 47ഉം തിരുവനന്തപുരത്ത് 34ഉം ആലപ്പുഴയില്‍ 27ഉം കര്‍ഷകര്‍ ഇക്കാലയളവില്‍ ആത്മഹത്യ ചെയ്തുവെന്ന് കാര്‍ഷിക വകുപ്പ് പറയുന്നു. ഇത് ഔദ്യോഗികമായി സര്‍ക്കാരിന്റെ പക്കലുള്ള കണക്കുകളാണ്.
കൃഷിനാശം, കാര്‍ഷിക വിളകളുടെ വിലക്കുറവ്, കടക്കെണി എന്നിവയാണ് കര്‍ഷക ആത്മഹത്യയുടെ പ്രധാന കാരണമെന്നും കൃഷിവകുപ്പ് അറിയിക്കുന്നു.
2005ല്‍ 224 പേരും, 2006-ല്‍ 202പേരും, 2007 ല്‍ 80 പേരും ആത്മഹത്യ ചെയ്തു.എന്നാല്‍ 2005-06 ല്‍ 126.32 കോടിയും 2006-07 ല്‍ 229 കോടിയും 2007-08 ല്‍ 64 കോടിയും രൂപ സംസ്ഥാനം ഉപയോഗിക്കാതെ തിരിച്ചു നല്‍കിയെന്ന് അഡ്വ. ഡി.ബി. ബിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു.
എന്നാല്‍ 2012-13 ല്‍ 133.87 കോടിയും 2008-09 ല്‍ 103.85 കോടിയും രൂപ അതത് വര്‍ഷം അനുവദിച്ചതിനേക്കാള്‍ അധികമായി വിനിയോഗിച്ചിട്ടുണ്ട്. പ്രസ്തുത വര്‍ഷങ്ങളില്‍ കര്‍ഷക ആത്മഹത്യയുടെ എണ്ണം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് 2003ല്‍ മൂന്നും 2013ല്‍ ആറും കര്‍ഷക ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2010ല്‍ ഒറ്റ കര്‍ഷക ആത്മഹത്യയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 2015-16 ല്‍ കേന്ദ്രം കേരളത്തിന് 192 കോടി രൂപ വകയിരുത്തിട്ടുണ്ട്.
കര്‍ഷക ആത്മഹത്യകള്‍ കൃത്യമായി കേന്ദ്രത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നതിലും, ഫണ്ടുകള്‍ വാങ്ങിയെടുക്കുന്നതിലും സംസ്ഥാനത്തിന് വലിയ വീഴ്ചയുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
Discussion about this post