ഉന്നാവിൽ പീഡനക്കേസ് പ്രതികൾ തീകൊളുത്തി കൊലപ്പെടുത്തിയ യുവതിക്കു നേരെ കഴിഞ്ഞ മാസം മുതൽ ഭീഷണി ഉണ്ടായിരുന്നതായും പരാതി പൊലീസ് അവഗണിച്ചതായും പിതാവ് ആരോപിച്ചു.
കേസിലെ മുഖ്യപ്രതി ശിവം ത്രിവേദി നവംബർ അവസാനം ജാമ്യത്തിൽ ഇറങ്ങിയതോടെയാണു യുവതിക്കു നേരെ ഭീഷണി തുടങ്ങുന്നത്. ശിവത്തിന്റെ കുടുംബവും ഭീഷണിപ്പെടുത്തി. പിടികിട്ടാപ്പുള്ളിയായിരുന്ന മറ്റൊരു പ്രതി കൂടി ജാമ്യം നേടിയതോടെ പരാതി പിൻവലിക്കാൻ ഭീഷണിയും സമ്മർദവും കൂടി. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും സുരക്ഷ ഒരുക്കാനോ പ്രതികൾക്കെതിരെ നടപടിയെടുക്കാനോ തയാറായില്ല.
ഇതിനിടെ, പ്രതികൾക്ക് അനുകൂലമായി ഭരണകക്ഷിയിലെ ചില നേതാക്കൾ എത്തിയെന്ന വിവരവും പുറത്തു വന്നു. യുവതി പൊള്ളലേറ്റു ചികിത്സയിൽ കഴിയുമ്പോഴും പ്രതികളുടെ ബന്ധുക്കൾ അവളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി.
ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി കേസ് നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ശരീരത്തില്‍ 90 ശതമാനത്തിലേറെ പൊള്ളലേറ്റ 23 കാരി 40 മണിക്കൂറോളം ജീവനുവേണ്ടി പൊരുതിയശേഷമാണ് മരണത്തിന് കീഴടങ്ങിയത്. കേസില്‍ യുവതിയെ പീഡിപ്പിച്ചവര്‍ അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്
യുവതിയുടെ മരണത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും കേസ് അതിവേഗ കോടതി പരിഗണിക്കുകയും പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി
യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post