ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുരസ് മേഖലയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം. ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ബന്ദിപൂർ ജില്ലയിൽ നിന്ന് 86 കിലോമീറ്റർ അകലെയുള്ള ജമ്മു കശ്മീരിലെ ഗുരസ് സെക്ടറിലെ നിയന്ത്രണ രേഖയിൽ ആണ് പാകിസ്ഥാൻ ആർമി വെടിനിർത്തൽ നിയമലംഘനം നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ഡിസംബർ 12 ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ഷാപ്പൂർ, കിർനി, കാസ്ബ എന്നീ മേഖലകളിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ പ്രകോപനമില്ലാത്ത വെടിനിർത്തൽ നിയമലംഘനം നടത്തിയിരുന്നു. രാവിലെ 11.40 ഓടെയാണ് പാകിസ്ഥാൻ സൈന്യം നിയന്ത്രണാതീതമായി ചെറിയ ആയുധങ്ങൾ പ്രയോഗിച്ച് മോർട്ടാർ ഉപയോഗിച്ച് ഷെല്ലാക്രമണം ആരംഭിച്ചത്.
നിയന്ത്രണ രേഖയടക്കം ജമ്മു കശ്മീർ അതിർത്തി പ്രദേശങ്ങളിൽ 2019 ജനുവരി മുതൽ നവംബർ 15 വരെ 2,500 തവണ പാകിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
Discussion about this post