മംഗലൂരു: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് മംഗലൂരുവിൽ മാർച്ച് സംഘടിപ്പിക്കാൻ നീക്കമെന്ന് റിപ്പോർട്ട്. അക്രമമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മംഗലൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബംഗലൂരുവിൽ സുരക്ഷ ശക്തമാക്കി. റാലികൾക്ക് വിലക്ക് ഏർപ്പെടുത്തി. മാർച്ചിന്റെ മറവിൽ പൊതുമുതൽ നശിപ്പിക്കപ്പെടുന്ന തരത്തിൽ അക്രമങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് വിലക്കേർപ്പെടുത്തിയത്.
രാത്രി ഒന്‍പതു മുതല്‍ ഇരുപതാം തീയതി രാത്രി പന്ത്രണ്ട് മണിവരെയാണ് മംഗലൂരുവിൽ നിരോധനാജ്ഞ. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മംഗളൂരുവില്‍ പലയിടത്തും കലാപകാരികൾ അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post