ഗോരഖ്പുർ: പ്രതിഷേധത്തിന്റെ മറവിൽ ഉത്തർപ്രദേശിൽ അക്രമം അഴിച്ചു വിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവരുടെ ചിത്രങ്ങൾ പുറത്തു വിട്ട് സർക്കാർ. അക്രമം നടത്തുന്ന അമ്പത് പേരുടെ ചിത്രങ്ങളാണ് ആദ്യ ഘട്ടത്തിൽ പുറത്തു വിട്ടിരിക്കുന്നത്. ഇവരുടെ ചിത്രങ്ങൾ നോട്ടീസ് ബോർഡുകളിലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കും.
പൊലീസിലെ സൈബർ വിഭാഗം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും കല്ലുകളും ആയുധങ്ങളും പ്രയോഗിക്കുന്നവരെ കൃത്യമായി തിരിച്ചറിയുമെന്നും യു പി പൊലീസ് വ്യക്തമാക്കി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 3500 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നിരപരാധികളായവരെ വിട്ടയക്കുമെന്ന് ജുമ മസ്ജിദ് ഇമാമിന് ഉറപ്പ് നൽകിയതായും പൊലീസ് വ്യക്തമാക്കി.
മദീന മസ്ജിദിൽ പ്രാർത്ഥന നടത്തിയ ശേഷം മടങ്ങുന്നതിനിടെ അപ്രീതിക്ഷിതമായി ആളുകൾ സംഘടിച്ച് ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിന് ചില സാമൂഹ്യ വിരുദ്ധരാണ് നേതൃത്വം നൽകിയത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അറിവോടെയായിരുന്നു അക്രമം. അറസ്റ്റിലായവരിൽ മുന്നൂറോളം പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളികളാണ്. ഇവർക്കെതിരെ യുക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കും. പൊലീസ് അറിയിച്ചു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവർ നിയമം കൈയ്യിലെടുത്താൽ കർശനമായി നേരിടുമെന്നും പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും ഇവരുടെ സ്വത്തുക്കൾ കണ്ടു കെട്ടുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു.
दिनांक 20.12.2019 को गोरखपुर में उपद्रवियों/पथराव करने वाले निम्न व्यक्ति चिन्हित/#Wanted है। इन व्यक्तियो की सूचना #gorakhpurpolice को दे, सूचना देने वाले व्यक्ति का नाम पता गोपनीय रखा जायेगा एवं उचित इनाम दिया जायेगा। @uppolice pic.twitter.com/7yFwhADt4b
— Gorakhpur Police (@gorakhpurpolice) December 21, 2019
Discussion about this post