നാഗ്പൂര്‍: പാകിസ്ഥാനില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യ സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചത് മഹാത്മാ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പൂരില്‍ നടന്ന റാലിയിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്ഥാന് വിഭജനത്തിനു പിന്നാലെ ഇസ്ലാമിക് റിപ്പബ്ലിക്കായി മാറിയപ്പോള്‍ ഇന്ത്യ മതേതര രാജ്യമായി മാറുകയാണുണ്ടായത്. പാകിസ്ഥാനില്‍ മതപരമായ ഭീഷണികള്‍ നേരിടേണ്ടി വരുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ് പൗരത്വ നിയമ ഭേദഗതി ലക്ഷ്യമിടുന്നത്. ഗാന്ധിജിയുടെ കാലത്ത് പാകിസ്ഥാനില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇന്ത്യയിലേക്ക് വരാമെന്നും അവര്‍ക്ക് സംരക്ഷണം നല്‍കാമെന്നും ഗാന്ധിജി ഉറപ്പ് നല്‍കിയിരുന്നു. ഗഡ്കരി വ്യക്തമാക്കി.
ഗാന്ധിജിയെപ്പോലെ തന്നെ ജവഹര്‍ ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലും ആഗ്രഹിച്ചതും ഇതുതന്നെയാണ്. വിഭജന സമയത്ത് പാകിസ്ഥാനില്‍ 22 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത് വെറും 3 ശതമാനമായി കുറഞ്ഞിരിക്കുന്നു. പാകിസ്ഥാനിൽ ഹിന്ദുക്കള്‍ പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നിര്‍ബന്ധിത മതംമാറ്റങ്ങള്‍ക്കും വിധേയരാകേണ്ടി വരികയാണ്. പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം ഇല്ലെന്നും ഗഡ്കരി പറഞ്ഞു.
Discussion about this post